ErnakulamKeralaNattuvarthaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : യുവാവ് മരിച്ചു

കോട്ടയം ചങ്ങനാശേരി കരിങ്ങട വീട്ടിൽ അലൻ ആന്‍റണി (28) ആണ് മരിച്ചത്

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം ചങ്ങനാശേരി കരിങ്ങട വീട്ടിൽ അലൻ ആന്‍റണി (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അലന്‍റെ ബന്ധുക്കളായ കരിങ്ങട ജഫ്രി തോമസ് (23), ആന്‍റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ജഫ്രിയെ വിദേശത്തേക്ക് യാത്രയയയ്ക്കാൻ കാറിലെത്തിയതാണ് അലനും മറ്റുള്ളവരും.

Read Also : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചകൾ വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട്

ഇന്നലെ വൈകീട്ട് 5.30ഓടെ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നു തെറിച്ചുവീണു. നാലു പേരെയും ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു.

മറ്റു മൂന്ന് പേരുടെ പരിക്ക് ഗുരുതരമല്ല. അലന്റെ മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അലന്‍റെ പിതാവ് ഷാജി ആറ് വർഷം മുമ്പ് എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. അമ്മ: ബിൻസി. സഹോദരൻ: അനിൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button