Latest NewsNewsIndia

വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു: വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ്

വിഷയത്തിൽ കേന്ദ്രം ഇടപെടണം. കൊവിഡിന് ശേഷം വിമാന കമ്പനികൾ പൂർണതോതിൽ സർവീസ് നടത്തുന്നില്ല.

ന്യൂഡൽഹി: വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം.പി. യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യമാണെന്നും കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ 600 ശതമാനം വരെ കൂട്ടിയെന്നും ജോൺ ബ്രിട്ടാസ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

‘ഇത് ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. വിഷയത്തിൽ കേന്ദ്രം ഇടപെടണം. കൊവിഡിന് ശേഷം വിമാന കമ്പനികൾ പൂർണതോതിൽ സർവീസ് നടത്തുന്നില്ല. വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വർധനയ്ക്ക് കാരണം. വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വ്യോമയാനമന്ത്രി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്’- ജോൺ ബ്രിട്ടാസ് ഉന്നയിച്ചു.

Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ

‘വിമാന കമ്പനികൾ മുഴുവൻ വിമാനങ്ങൾ ഇറക്കി സർവീസ് പുനരാരംഭിക്കണം. വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ തയ്യാറാകണം’- ബ്രിട്ടാസ് എം.പി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button