Latest NewsNewsIndiaBusiness

ആഗോള വിപണിയിൽ കുതിച്ചുയർന്ന് അസംസ്കൃത എണ്ണ വില, രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് അധിക നികുതി ചുമത്തി

രാജ്യത്ത് പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവയും വർദ്ധിപ്പിച്ചു

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകളിൽ നിന്നും ഇനി അധിക നികുതി ഈടാക്കും. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ ശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധിക നേട്ടത്തിന്മേലാണ് നികുതി ഈടാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നപ്പോൾ എണ്ണ ശുദ്ധീകരണശാലകൾക്ക് വരുമാനത്തിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

നികുതിയിനത്തിൽ ടണ്ണിന് 23,230 രൂപയാണ് കമ്പനികൾ നൽകേണ്ടത്. കൂടാതെ, രണ്ടുലക്ഷം ബാരലിൽ താഴെ ഉൽപ്പാദിപ്പിക്കുന്ന എണ്ണശുദ്ധീകരണശാലകളെ അധിക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read: വാട്സ്ആപ്പ്: മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഉയർത്തിയേക്കും, മാറ്റങ്ങൾ ഇങ്ങനെ

എണ്ണ ശുദ്ധീകരണശാലകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിന് പുറമേ, രാജ്യത്ത് പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവയും വർദ്ധിപ്പിച്ചു. ഡീസലിന് 13 രൂപയാണ് കയറ്റുമതി തീരുവ നിശ്ചയിച്ചത്. കൂടാതെ, പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന് 6 രൂപ നിരക്കിലാണ് കയറ്റുമതി തീരുവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button