IndiaInternational

ഉദയ്‌പൂർ കൊലപാതകം: പ്രതികൾ ബിജെപി ന്യൂനപക്ഷ സെല്ലില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്

ജയ്‌പൂർ: രാജസ്ഥാനിലെ തയ്യൽ തൊഴിലാളിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്ഥാൻ ബന്ധമുള്ള ഇവർ, ബിജെപിക്കുള്ളിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി രാജസ്ഥാനിലെ പ്രാദേശിക ന്യൂനപക്ഷ മോർച്ച സെല്ലിലെ പ്രവർത്തകരുമായി ബന്ധം പുലർത്തുകയും, പരിപാടികളിൽ പങ്കെടുക്കാൻ ശ്രമം നടത്തുകയും ചെയ്തു.

ചില വലിയ മീറ്റിങ്ങുകളിൽ ക്ഷണിക്കാതെ തന്നെ ഇവർ വരുമായിരുന്നെന്നും എന്നാൽ നിരന്തരം ബിജെപിക്കെതിരെ പ്രതികരിക്കുമായിരുന്നെന്നും ന്യൂനപക്ഷ സെൽ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന ആൾ ഇന്ത്യ ടുഡേയോട് പറഞ്ഞതായി അവർ വെളിപ്പെടുത്തുന്നു. പ്രതികളിലൊരാളായ റിയാസ് അത്താരി തന്റെ വിശ്വസ്തര്‍ മുഖേന പാര്‍ട്ടി പരിപാടികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2019 ല്‍ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച അംഗം ഇര്‍ഷാദ് ചെയിന്‍വാല സ്വാഗതം ചെയ്യുന്ന ചിത്രം ചാനൽ പുറത്തു വിട്ടിരുന്നു.

എന്നാൽ ഹജ്ജിനു പോയി മടങ്ങി വന്നവർക്കു ആദരവ് നൽകിയ ചിത്രം ആണ് അതെന്നു ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞു. പ്രാദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിന്‍വാല എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ‘റിയാസ് പലപ്പോഴും ആ പരിപാടികളില്‍ ക്ഷണിക്കാതെ വരുമായിരുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം ബിജെപിയെ ശക്തമായി എതിര്‍ക്കുമായിരുന്നു.’ ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞു.

ബിജെപി പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞ മുഹമ്മദ് താഹിര്‍ മുഖേനയാണ് റിയാസ് അത്താരി പാര്‍ട്ടി പരിപാടികള്‍ക്ക് എത്തിയിരുന്നത് എന്ന് ചാനൽ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇതിൽ സ്ഥിരീകരണം ഇല്ല. അതേസമയം, ബിജെപി പ്രാദേശിക നേതൃത്വം ഇത് ശക്തമായി നിഷേധിച്ചിട്ടുണ്ട്. അനുഭാവികൾ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പാർട്ടി എതിരല്ലെന്ന് ബിജെപി അറിയിച്ചു.

അത്തരത്തിലുള്ള ഫോട്ടോ ഉയർത്തിക്കാട്ടി പാർട്ടിയെ താറടിക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന് അവർ അറിയിക്കുന്നു. ഇര്‍ഷാദ് ചെയിന്‍വാല ബിജെപിയുമായി ബന്ധമുള്ള ആളല്ലെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പാകിസ്ഥാൻ തീവ്രവാദ സംഘവുമായി ബന്ധമുള്ളവർ പല പ്രമുഖ പാർട്ടികളിലും സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കാൻ ശ്രമം നടത്തിയത് മുൻപ് മാധ്യമങ്ങളിൽ വാർത്തകൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button