Latest NewsIndia

‘കടയിൽ നിന്നും വരികയായിരുന്നു, അവനെ തടഞ്ഞു നിർത്തി ഭീകരർ കുത്തിവീഴ്ത്തി’: വേദനയോടെ ഉമേഷിന്റെ സഹോദരൻ

മുംബൈ: മതമൗലികവാദികളുടെ കൈകളാൽ കൊല്ലപ്പെടുന്നതിനു മുൻപ് നൂപുർ ശർമയെ പിന്തുണച്ചു കൊണ്ടുള്ള സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉമേഷ് പങ്കുവെച്ചിരുന്നതായി വെളിപ്പെടുത്തൽ. അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ സഹോദരൻ മഹേഷ് കോൽഹെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

‘ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമയുടെ പരാമർശങ്ങൾ അവൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. വ്യക്തിപരമായി ആർക്കും അത് അയച്ചു കൊടുത്തതായി അറിയില്ല. ഇങ്ങനെയൊരു ഭീഷണി നിലനിൽക്കുന്നതായും അവൻ ആരെയും അറിയിച്ചിട്ടില്ല. പിന്നീട്, കടയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ ഇസ്ലാമിക തീവ്രവാദികൾ അവനെ തടഞ്ഞുനിർത്തി കുത്തിവീഴ്ത്തുകയായിരുന്നു.’- മഹേഷ് കോൽഹെ വ്യക്തമാക്കി.

കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു അവൻ. വിവരമറിഞ്ഞ് താൻ സ്ഥലത്ത് എത്തുമ്പോഴേക്കും സഹോദരൻ മരിച്ചിരുന്നുവെന്നും മഹേഷ് പറഞ്ഞു. ദേശീയ മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് മഹേഷ് കോൽഹെ ഈ വിവരങ്ങൾ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button