KollamKeralaNattuvarthaLatest NewsNews

നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

കൊല്ലം തൃക്കടവൂർ ഓറ്റക്കൽ അജി ഭവനിൽ കൊമ്പൻ അജി എന്നു വിളിക്കുന്ന അജികുമാർ (43) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്

കൊല്ലം: നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കൊല്ലം തൃക്കടവൂർ ഓറ്റക്കൽ അജി ഭവനിൽ കൊമ്പൻ അജി എന്നു വിളിക്കുന്ന അജികുമാർ (43) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ ജില്ലാ കളക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2012 മുതൽ 2022 വരെ എൻഡിപിഎസ് ആക്ട് പ്രകാരം 9 ഓളം കേസുകളിൽ പ്രതിയായ ഇയാളെ മൂന്നോളം മയക്കുമരുന്നു കേസുകളിൽ കോടതി ശിക്ഷിച്ചിട്ടുളളതാണ്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ, കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ്, ചാത്തന്നൂർ എക്സൈസ് റേഞ്ച്, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് എന്നിവിടങ്ങളിലായാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read Also : മിസ്സ് ഇന്ത്യ 2022: വിജയിപ്പട്ടം നേടി കർണാടകയുടെ സിനി ഷെട്ടി

അഞ്ചാലുംമൂട് ഇൻസ്പെക്ടർ ഡി.ദേവരാജന്‍റെ നേതൃത്വത്തിൽ എസ് ഐ വി. അനീഷ്, എ എസ് ഐ ഗുരുപ്രസാദ്, എസ് സി പി ഒ ദിലീപ് രാജ്, സി പി ഒ അരുണ്‍ കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്, ഇയാളെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button