KeralaLatest NewsNews

അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്, അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസ്: അഖിൽ മാരാർ

കൊട്ടാരക്കര: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്. നിരവധി പ്രമുഖർ ശ്രീലേഖയെ പിന്തുണച്ചും പ്രതികൂലിച്ചും രംഗത്തെത്തി. എന്നാൽ, ശ്രീലേഖയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കരുതെന്ന തരത്തിലുള്ള ഒരു പുകമറ സൃഷ്ടിക്കാനാണ് സാംസ്കാരിക നായകരും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന ആരോപണവും ഇതിനിടെ ഉയർന്നു വരുന്നുണ്ട്. കോടതി ദിലീപിനെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹമധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നതെന്ന് സംവിധായകൻ അഖിൽ മാരാർ വിലയിരുത്തുന്നു.

ഡി.ജി.പി റാങ്കിൽ ഇരുന്ന സത്യസന്ധയായ ഒരു വനിതാ പോലീസുദ്യോഗസ്ഥ പറയുന്നത് മാധ്യമങ്ങൾക്കും സാംസ്കാരിക നായകർക്കും വിശ്വാസമില്ലെന്നും, ഇക്കൂട്ടർ വിശ്വസിക്കുന്നത് ബാലചന്ദ്ര കുമാറിനെ മാത്രമാണെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം വീട്ടിൽ വിളിച്ച് കയറ്റി, സഹോദരനെ പോലെ കണ്ട് ഒടുവിൽ വീടിനുള്ളിൽ ഒളിക്യാമറ വെച്ച് രംഗങ്ങൾ പകർത്തുന്ന തരത്തിൽ മനോവൈകല്യം ഒരുവനെയാണ് മാധ്യമങ്ങൾക്ക് വിശ്വാസമെന്ന് അഖിൽ പരിഹസിക്കുന്നുണ്ട്.

അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണെന്നും നഷ്ടപ്പെട്ടത് അയാൾക്കാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. ദിലീപ് എന്ന നടന്റെ വളർച്ചയായിരുന്നു ഇതിന് കാരണമായതെന്ന് അഖിൽ നിരീക്ഷിക്കുന്നു. ദിലീപിനെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാമെന്ന് അഖിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അഖിൽ മാരാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

DGP റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല… സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും… അവരെയും വിശ്വാസമില്ല.. പകരം ഇവർക്ക് വിശ്വാസമാണ് …ആരെ..?

1.ബാലചന്ദ്ര കുമാറിനെ…

അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി…തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ..അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോര്ഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ.. നിങ്ങൾ ഒന്നാലോചിച്ചു നോക്കു.. നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു..സ്വാതന്ത്യം നൽകുന്നു..അവനെ സഹോദരനെ പോലെ കാണുന്നു.. കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു..നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറയിൽ അവൻ പകർത്തിയിരിക്കുന്നു.. അവന് പണം കൊടുക്കണം… ഇത്തരത്തിൽ മനോവൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും സാംസ്കാരിക നാറികള്ക്കും വിശ്വാസമാണ്…

2.കേരള പോലിസിനെ

ചിരിപ്പിച്ചു കൊല്ലും… സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം..എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു.. അതി ജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാൾക്കാണ്..അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു.. അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം.. അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്.. 100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്..സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്തു…

shortlink

Related Articles

Post Your Comments

Related Articles


Back to top button