Latest NewsNewsOmanGulf

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ 500 റിയാൽ പിഴ ചുമത്തും. ഒമാൻ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകളും, താഴ്‌വരകളും മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് സ്വന്തം ജീവന് ഭീഷണിയാകുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവന് അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവർത്തിയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ശ്രീലങ്കയിൽ സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ചുംബിക്കുന്ന ദമ്പതികൾ: ചിത്രം വൈറലാകുന്നു

ഇത്തരം പ്രവർത്തികൾ ഒമാനിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിലവിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് നേരത്തെ ഒമാൻ ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇത്തരം സാഹചര്യങ്ങളിൽ വിനോദസഞ്ചാരികൾ, അതിഥികൾ മുതലായവർക്ക് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകണമെന്ന് ഹോട്ടലുകളോട് മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ അതിശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, കടൽക്ഷോഭം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി തുടങ്ങിയ അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: നാസ പുറത്തുവിട്ട ജെയിംസ് വെബ് ടെലസ്‌കോപ്പില്‍ നിന്നുള്ള ദൃശ്യം കേന്ദ്രധനമന്ത്രി പങ്കുവച്ചതിനെ പരിഹസിച്ച് ചിദംബരം

shortlink

Related Articles

Post Your Comments

Related Articles


Back to top button