Latest NewsNewsIndiaBusiness

അവശ്യസാധനങ്ങളുടെ വില കൂടും, ജിഎസ്ടി നിരക്ക് വർദ്ധന ജൂലൈ 18 മുതൽ

5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറികൾക്കും നികുതി വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ട്

രാജ്യത്ത് ജിഎസ്ടി നിരക്ക് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിലാകും. ഇതോടെ, അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരും. ഇത്തവണ നിരവധി ഉൽപ്പന്നങ്ങൾക്കാണ് വില വർദ്ധിക്കുന്നത്. കഴിഞ്ഞ മാസം ചണ്ഡീഗഡിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും.

വീട്ടുപകരണങ്ങൾ, ഹോട്ടലുകൾ, ബാങ്ക് സേവനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് നികുതി ഉയർത്തിയത്. മുൻകൂട്ടി പായ്ക്ക് ചെയ്തതും, മുൻകൂട്ടി ലേബൽ ചെയ്തതുമായ തൈര്, ലസ്സി, വെണ്ണ, പാൽ തുടങ്ങിയവയ്ക്ക് 5 ശതമാനമാണ് നികുതി ഏർപ്പെടുത്തുന്നത്. കൂടാതെ, പാൽ കറക്കുന്ന യന്ത്രങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിന്റിംഗ്/ റൈറ്റിംഗ് അല്ലെങ്കിൽ ഡ്രോയിങ് മഷി, എൽഇഡി ലാമ്പുകൾ, ലൈറ്റുകൾ എന്നിവയുടെ ജിഎസ്ടി 18 ശതമാനമാണ്. മുൻപ് ഇത് 12 ശതമാനമായിരുന്നു.

Also Read: മഴയെ തുടർന്ന് അടച്ചിട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു: അറിയിപ്പുമായി ഒമാൻ

5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറികൾക്കും നികുതി വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനമായി ഉയർത്തി. സോളാർ വാട്ടർ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button