Latest NewsIndiaNews

മകൾക്കൊപ്പം മുറിയിൽ കാമുകൻ, എതിർത്തിട്ടും ഇതരജാതിക്കാരനുമായുള്ള ബന്ധം തുടർന്നു: മകളുടെ കഴുത്തറുത്ത് അച്ഛന്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 19-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛൻ. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡ് ആണ് ദുരഭിമാനത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂത്തമകൾ രുചി റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. ഇതരജാതിക്കാരനുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

കഴിഞ്ഞ ഒരുവര്‍ഷമായി ഏട്ടാ സ്വദേശിയായ സുധീര്‍ കുമാര്‍(21) എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതരജാതിക്കാരനായ സുധീറുമായുള്ള അടുപ്പം വീട്ടിലറിഞ്ഞതോടെ ആകെ പ്രശ്നമായി. മനോജ് മകളെ ഭീഷണിപ്പെടുത്തി. ബന്ധം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകി. എന്നാല്‍, പിതാവിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി. ഇതോടെ, കാമുകനെയും മകളെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തി.

Also Read:ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

എന്നാല്‍, സുധീറിനെ വിവാഹം കഴിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മനോജ് വീട്ടിലെത്തിയപ്പോള്‍ മകള്‍ക്കൊപ്പം മുറിയിൽ കാമുകനെയും കണ്ടു. ഇതോടെ പ്രശ്നം വഷളായി. മകളെ കൊല്ലാൻ തന്നെ മനോജ് തീരുമാനിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകളെ മനോജ് ഈര്‍ച്ചവാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതക വിവരം ആരുമറിഞ്ഞില്ല.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും രുചി റാത്തോഡ് താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ അമ്മ നഗീനയ്ക്ക് സംശയം തോന്നി. മകളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ നഗീന ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് മകളെ കൊലപ്പെടുത്തിയെന്ന് പ്രതി ഭാര്യയോട് വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും അമ്മ ഇതുവരെ മുക്തയായിട്ടില്ല. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി മനോജിനെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button