KozhikodeLatest NewsKeralaNattuvarthaNews

തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്‍റെ മകൻ അമൽ പച്ചാടിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്‍റെ മകൻ അമൽ പച്ചാടിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപെട്ടത്. ഇവരിൽ ഒരാളെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാമത്തെയാൾ വെള്ളത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. തുഷാരഗിരി വെള്ളച്ചാട്ടത്തിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇത് അവഗണിച്ചാണ് യുവാക്കൾ ഇവിടെയെത്തിയത്.

Read Also : എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ

ഫയർഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കനത്ത മഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നത് തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button