Latest NewsArticleKeralaNewsWriters' Corner

അടിവസ്ത്ര തിരിമറിയും മന്ത്രി ആന്റണി രാജുവും!! 28 വര്‍ഷം മുൻപുള്ള കേസ് വീണ്ടും ഉയരുമ്പോൾ

കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ അടങ്ങാൻ സാംസ്കാരിക വകുപ്പ് മന്ത്രി സ്ഥാനം സജി ചെറിയാനു ഒഴിയേണ്ടിവന്നതിന്റെ ക്ഷീണം മാറുന്നതിനു മുൻപേ മറ്റൊരു മന്ത്രി കൂടി വിവാദത്തിൽ നിറയുന്നതിന്റെ അതൃപ്തിയിലാണ് പിണറായി സര്‍ക്കാർ. രണ്ടാം പിണറായി സർക്കാരിലെ ഗതാഗത മന്ത്രിയായ ആന്റണി രാജുവിനു കുരുക്കാകുന്നത് 28 വര്‍ഷം മുൻപുള്ള കേസ്. ലഹരിക്കടത്ത് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസാണ് മന്ത്രിയ്ക്ക് വീണ്ടും തലവേദനയായി ഉയർന്നുവരുന്നത്. 

ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മാറ്റി, കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതുമായി ബന്ധപ്പെട്ട് 1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ 28 വർഷമായിട്ടും നടന്നിട്ടില്ല. ഈ കേസ് രജിസ്റ്റർ ചെയ്ത സമയത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു.

read also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായതാണ് കേസിന്റെ അടിസ്ഥാനം. തിരുവനന്തപുരം സെഷന്‍സ് കോടതി വിചാരണയ്‌ക്കെടുത്ത ഈ കേസിൽ ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോല്‍ക്കുകയായിരുന്നു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച്‌ തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ കേസില്‍ ഉത്തരവിറക്കി. തുടർന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. അന്ന് പ്രതിക്ക് വേണ്ടി കോടതിയില്‍ വക്കാലത്തെടുത്തത് കുഞ്ഞിരാമ മേനോന്‍ ആയിരുന്നു. ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. ഈ ഉത്തരവിന് പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്നതായിരുന്നു. ഈ അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് ഹൈക്കോടതി ഉറപ്പാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

ഇതിനു പിറകെ, കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെ.കെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷം നീണ്ട പരിശോധനയ്‌ക്കൊടുവിൽ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2002ല്‍ കേസില്‍ തെളിവില്ലെന്ന് ചൂണ്ടികാണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകി. എന്നാൽ, എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് കേസ് പുനരന്വേഷിക്കാന്‍ അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. തുടർന്ന്, കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച്‌ കോടതിക്ക് പുതിയ റിപ്പോര്‍ട്ട് പോലീസ് നല്‍കി. തുടർന്ന് ആ വര്ഷം മാര്‍ച്ച്‌ 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാൽ, എട്ടുവര്‍ഷം കേസ് പരിഗണനയ്ക്ക് എടുത്തിരുന്നില്ല. 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് കേസ് മാറ്റുകയും തുടർന്ന്, 22 തവണ കോടതി കേസ് പരിഗണനയ്ക്കെടുക്കുകയും ചെയ്തു. എന്നാൽ, കേസ് പരിഗണിച്ചപ്പോഴൊന്നും ആന്റണി രാജുവും കൂട്ടുപ്രതികളും കോടതിയില്‍ ഹാജരായില്ല. ഇത് കാരണം വിചാരണയില്ലാതെ കേസ് അനന്തമായി നീളുകയാണ്. ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ കേസിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്.

നിയമം എല്ലാവർക്കും ഒന്ന് പോലെയാണെന്നു ഘോരഘോരം പറയുന്നവർ ആരും തന്നെ ഈ കേസിൽ കോടതി കാണിച്ച ‘പ്രത്യേക’ താത്പര്യം ശ്രദ്ധിക്കാതെപ്പോയി. സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാതിരിക്കുന്ന പ്രതിക്ക് വാറന്റ് അയക്കുന്നതാണ് കോടതി നടപടി. എന്നാൽ, 22 തവണ കേസ് മാറ്റിവയ്‌ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും പ്രതികൾക്ക് വാറന്റ് പോയിട്ടില്ല. ഈ പ്രതികളോട് മാത്രം കോടതിയ്ക്ക് എന്താണ് പ്രത്യേക സ്നേഹമെന്ന സംശയിലാണ് പൊതുജനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button