Latest NewsNewsIndia

ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി ഗൃഹനാഥന്‍

ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് ഭാര്യയേയും മകനേയും കാറില്‍ കയറ്റിക്കൊണ്ടുപോയത്

നാഗ്പൂര്‍: ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ ഗൃഹനാഥന്‍ സ്വയം തീ കൊളുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കത്തിയമരുന്ന കാറിന്റെ ഭയാനകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Read Also:ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

നാഗ്പൂരിലാണ് സംഭവം. ബെല്‍റ്ററോഡി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖപ്രി പുനര്‍വാസന്‍ പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. പെട്ടെന്ന് തീ പടര്‍ന്ന് പിടിച്ചതോടെ ഒരു വിധത്തില്‍ ഭാര്യ സംഗീത ഭട്ടും (55) മകന്‍ നന്ദനും (30) കാറില്‍ നിന്നും പുറത്തുചാടി. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, രാംരാജ് ഗോപാലകൃഷ്ണ ഭട്ട് (58) വെന്തു മരിച്ചു.

ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് രാംരാജ് ഭട്ട് ഭാര്യയേയും മകനേയും കാറില്‍ കയറ്റിക്കൊണ്ടുപോയത്. തുടര്‍ന്ന് വഴിയില്‍ വച്ച് തന്റെയും ഭാര്യയുടേയും മകന്റേയും മേല്‍ പെട്രോള്‍ ഒഴിച്ചു. അമ്മയ്ക്കും മകനും എന്തെങ്കിലും മനസ്സിലാകുന്നതിന് മുമ്പ്, അയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നു. പെട്ടെന്ന് കാറിന്റെ ഡോര്‍ തുറന്ന് ഒരു വിധേന ഇരുവരും രക്ഷപ്പെടുകയായിരുന്നു. രാംരാജ് ഇത്തരമൊരു കടുംകൈയ്ക്ക് മുതിരുമെന്ന യാതൊരു ഊഹവും ഇരുവര്‍ക്കുമില്ലായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ വസതിയില്‍നിന്ന് പോലീസ് കണ്ടെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button