Latest NewsNewsInternationalBusiness

നാണയപ്പെരുപ്പം പിടിമുറുക്കി, ജപ്പാനും ബ്രിട്ടനും പ്രതിസന്ധിയിൽ

മെയ് മാസത്തിൽ 2.1 ശതമാനമായിരുന്നു ജപ്പാനിലെ പണപ്പെരുപ്പം

നാണയപ്പെരുപ്പം പിടിമുറുക്കിയതോടെ ജപ്പാനും ബ്രിട്ടനും കടുത്ത പ്രതിസന്ധിയിലേക്ക്. അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പതറുകയാണ് ജപ്പാനും ബ്രിട്ടനും. ബ്രിട്ടന്റെ നാണയപ്പരുപ്പം മെയ് മാസത്തിൽ 9.3 ശതമാനമായിരുന്നു. കണക്കുകൾ പ്രകാരം, ജൂൺ മാസം ഇത് 9.4 ശതമാനമായി ഉയർന്നു. 40 വർഷത്തെ ഉയരമാണ് ജൂണിൽ രേഖപ്പെടുത്തിയത്. 1982 ഫെബ്രുവരിയിൽ 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഈ റെക്കോർഡാണ് ഇത്തവണ മറികടന്നിട്ടുള്ളത്.

മെയ് മാസത്തിൽ 2.1 ശതമാനമായിരുന്നു ജപ്പാനിലെ പണപ്പെരുപ്പം. എന്നാൽ, ജൂണിൽ 2.2 ശതമാനമായാണ് ഇത് വർദ്ധിച്ചിട്ടുള്ളത്. ജപ്പാനിൽ പണപ്പെരുപ്പത്തിന്റെ നിരക്ക് ഉയർന്ന നിലയിലേക്കാണ് പോകുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യ, ഇന്ധന വിതരണ ശൃംഖല താളം തെറ്റിയതാണ് ആഗോള രാജ്യങ്ങളെ നാണയപ്പരുപ്പത്തിന്റെ കെടുതിയിലാക്കിയത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും പണപ്പെരുപ്പം നിലനിൽക്കുന്നുണ്ട്.

Also Read: ‘എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി’: സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button