Latest NewsNewsIndiaBusiness

ആർബിഐ: റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി, കാരണം ഇതാണ്

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെ നിരക്ക് വർദ്ധനവാണ് ഇത്തവണത്തേത്

രാജ്യത്ത് റിപ്പോ നിരക്കുകൾ വീണ്ടും പരിഷ്കരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലാണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ധന നയ യോഗം ചേർന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 50 ബേസിസ് പോയിന്റ് വർദ്ധനവാണ് റിപ്പോ നിരക്കുകളിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ, ഏറ്റവും ഉയർന്ന നിരക്കിലാണ് റിപ്പോ ഉള്ളത്. രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ, അത് നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് ആർബിഐ റിപ്പോ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയത്. പോളിസി നിരക്ക് വർദ്ധനവ് എംപിസി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിട്ടുണ്ട്.

Also Read: പുഴ മുറിച്ച് കടക്കുന്നതിനിടെ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെ നിരക്ക് വർദ്ധനവാണ് ഇത്തവണത്തേത്. നിലവിൽ, 6.7 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 5 ശതമാനമായി കുറയ്ക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. റിപ്പോ നിരക്ക് വർദ്ധനവിന് പുറമേ, ആർബിഐ എംപിസി മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും (എംഎസ്എഫ്) ബാങ്ക് നിരക്കുകളും പരിഷ്കരിച്ചിട്ടുണ്ട്. ഇത് 5.15 ശതമാനത്തിൽ നിന്നും 5.65 ശതമാനമായാണ് ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button