Latest NewsNewsBusiness

റെക്കോർഡ് നഷ്ടം നേരിട്ട് എച്ച്പിസിഎൽ, കാരണം ഇതാണ്

രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി പെട്രോളിയം കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചിരുന്നില്ല

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഇത്തവണ നേരിട്ടത് കോടികളുടെ റെക്കോർഡ് നഷ്ടം. ഇന്ധനവില കൂട്ടാത്തതിനെ തുടർന്നാണ് എച്ച്പിസിഎല്ലിന് വൻ തുക നഷ്ടം നേരിടേണ്ടി വന്നത്. റിപ്പോർട്ടുകൾ പ്രകാരം, 10,196.94 കൂടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം നേടിയെങ്കിലും. ഇത്തവണ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 1,795 കോടി രൂപയാണ് മുൻ വർഷം ഇതേ കാലയളവിലെ ലാഭം.

രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി പെട്രോളിയം കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചിരുന്നില്ല. പണപ്പെരുപ്പം പിടിച്ചുനിർത്തുന്ന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് എച്ച്പിസിഎൽ, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ കമ്പനികളാണ് പിന്തുണ പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇന്ധനവില വർദ്ധനവ് പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിക്കാൻ കാരണമാകും. എന്നാൽ, ഈ തീരുമാനത്തെ അനുകൂലിച്ച പെട്രോളിയം കമ്പനികൾ ഇന്ന് വൻ നഷ്ടമാണ് നേരിടുന്നത്.

Also Read: സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷണം : യുവാവ് അറസ്റ്റിൽ

നേരത്തെ ഒഎൻജിസിക്കും നഷ്ടം നേരിട്ടിരുന്നു. 1,992.53 കോടി രൂപയുടെ നഷ്ടമാണ് ഒഎൻജിസിക്ക് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ പെട്രോളിയം കമ്പനികൾക്ക് ഇക്കാലയളവിൽ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button