KeralaLatest NewsNews

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇരുമ്പ് കമ്പി ഉപയോഗിച്ച് സ്ഥിരം മര്‍ദ്ദനം: പുറത്തുവന്നിരിക്കുന്നത് രണ്ടാനമ്മയുടെ ക്രൂരത

വിസര്‍ജ്യം കഴിപ്പിക്കുകയും വെള്ളമാണെന്ന് പറഞ്ഞ് കുട്ടിയെക്കൊണ്ട് മൂത്രം കുടിപ്പിക്കുകയും ചെയ്തു

കൊച്ചി : ആറാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം. എറണാകുളം ജില്ലയിലെ പറവൂരിലാണ് സംഭവം. ആറാം ക്ലാസുകാരിയായ കുട്ടിയെ രണ്ടാനമ്മ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് സ്ഥിരം അടിക്കുമെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. വിസര്‍ജ്യം കഴിപ്പിക്കുകയും വെള്ളമാണെന്ന് പറഞ്ഞ്  മൂത്രം കുടിപ്പിക്കുകയും ചെയ്തതായും കുട്ടി പറഞ്ഞു. ശരീരത്തില്‍ പൊളളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. പുറത്ത് പറയാതിരിക്കാന്‍ മുറിക്കുള്ളില്‍ പൂട്ടിയിടുകയും പതിവായിരുന്നു.

Read Also; ഓൺലൈൻ വായ്പ: പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

കുട്ടിയുടെ ശരീരത്തില്‍ പാട് ശ്രദ്ധയില്‍ പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ ഇതേപ്പറ്റി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് വീട്ടില്‍ നടക്കുന്ന ക്രൂര പീഡനങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. രണ്ട് ദിവസം മുന്‍പാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര സ്വദേശിയായ രമ്യയെ അറസ്റ്റ് ചെയ്യുന്നത്. ആശാ വര്‍ക്കറാണ് രമ്യ. കോടതിയില്‍ ഹാജരാക്കിയ ശേഷം രമ്യ റിമാന്റിലാണ്. കുട്ടിയെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

കുട്ടിയുടെ അച്ഛന്‍ നിരന്തരം മദ്യപിച്ചിരുന്നതായി പറയുന്നു. ഇതിനിടെ, രമ്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടായതോടെയാണ് അമ്മ ഇവരെ ഉപേക്ഷിച്ച് പോയത്. കുട്ടികളെ നോക്കാമെന്ന് അച്ഛന്‍ ഉറപ്പ് നല്‍കിയിരുന്നതിനാല്‍ ഇവിടെ നിര്‍ത്തി പോകുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. എന്നാല്‍, അതിക്രൂരമായ ആക്രമണങ്ങളാണ് കുട്ടികള്‍ക്ക് നേരെ നടക്കുന്നത് എന്ന് വ്യക്തമായതോടെ അമ്മ കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button