Latest NewsNewsIndia

മോഷണം തെളിയിക്കാന്‍ സിസിടിവി ദൃശ്യം നോക്കിയ ഉടമ കണ്ടത് തന്റെ മകളേയും യുവാവിനേയും: പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന കഥ

വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള വ്യാപാരിയുടെ മകളുടെ മുറിയില്‍ പ്രവേശിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു

ലുധിയാന: ഓഫീസില്‍ നിന്ന് പണം മോഷണം പോകുന്നതിന് പിന്നില്‍ തന്റെ മകളും യുവാവും ആണെന്ന് കണ്ടെത്തി കല്‍ക്കരി വ്യാപാരി ഉടമ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ നിന്ന് പണം മോഷണം പോകുന്നത് പതിവായതോടയാണ് വ്യാപാരി തന്റെ വീട്ടില്‍ ജൂലൈയില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Read Also: സുരേഷ് ഗോപിയും മോഹൻലാലും തുടക്കമിട്ടു: പിന്നാലെ വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി

പൂട്ട് പൊളിച്ചതിന്റെയോ ബലം പ്രയോഗിച്ച് തുറന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഓഫീസില്‍ ഇല്ലായിരുന്നു. കുടുംബാംഗങ്ങളോ വിശ്വസ്തരോ അല്ലാതെ ആരും തന്നെ ഓഫീസ് മുറിയില്‍ പ്രവേശിക്കാറുമില്ലായിരുന്നു. വ്യാഴാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതോടെയാണ് മാസങ്ങളായി വ്യാപാരിയെ വട്ടം കറക്കുന്ന മോഷ്ടാവിനെ കുറിച്ചുള്ള ചിത്രം ലഭിച്ചത്. ഒപ്പം ഞെട്ടിപ്പിക്കുന്ന പീഡന വിവരവും.

വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള വ്യാപാരിയുടെ മകളുടെ മുറിയില്‍ പ്രവേശിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തന്റെ മകള്‍ തന്നെ മോഷ്ടാവിന് ഓഫീസ് മുറിയുടെ താക്കോല്‍ എടുത്തു നല്‍കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട വ്യാപാരി മകളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തായത്.

സമൂഹ മാധ്യമത്തിലൂടെയാണ് വ്യാപാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പ്രതിയായ കൗമാരക്കാരനെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ഹോട്ടല്‍മുറികളിലും മറ്റിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിടുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പ്രതിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ വച്ചാണ് പ്രതിയെ ആദ്യമായി നേരില്‍ കണ്ടതെന്നും അവിടെ വച്ചു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. നിരന്തരം പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button