Latest NewsNewsIndiaCrime

പ്ലാസ്റ്റിക് കവറും തൂക്കി പോലീസ് സ്റ്റേഷനിൽ എത്തി സ്ത്രീ, പൊതി തുറന്ന പോലീസുകാർ ഞെട്ടി: കവറിൽ മരുമകളുടെ അറുത്ത ‘തല’

അന്നമയ: മരുമകളുടെ അറുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ അമ്മായി അമ്മയെ കണ്ട് പോലീസുകാർ ഞെട്ടി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് സംഭവം. മരുമകൾക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ ക്രൂരകൃത്യം. സുബ്ബമ്മ, ചന്ദ്ര എന്നിവരാണ് കേസിലെ പ്രതികൾ. വസുന്ധര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വസുന്ധരയുടെ മരിച്ചുപോയ ഭർത്താവിന്റെ അമ്മയാണ് മുഖ്യപ്രതി.

വസുന്ധരയെ കൊലപ്പെടുത്തിയ ശേഷം തല പ്ലാസ്റ്റിക് കവറിലാക്കി അമ്മായി അമ്മ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തി. ആറ് കിലോമീറ്ററോളം നടന്നാണ് ഇവർ സ്റ്റേഷനിലെത്തിയത്. സുബ്ബമ്മയുടെ മകനും വസുന്ധരയും വിവാഹിതരായിട്ട് കുറച്ച് വർഷങ്ങളായി. മൂന്ന് വർഷം മുമ്പ് സുബ്ബമ്മയുടെ മകൻ മരിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അദ്ദേഹത്തിന്റെ മരണശേഷം വസുന്ധര മല്ലികാർജ്ജുന എന്ന വ്യക്തിയുമായി വിവാഹേതര ബന്ധം ആരംഭിച്ചു.

സംഭവം അറിഞ്ഞപ്പോൾ സുബ്ബമ്മ വസുന്ധരയോട് ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, യുവതി തയ്യാറായില്ല. കഴിഞ്ഞയാഴ്ച സുബ്ബമ്മയും ചന്ദ്രയും വസുന്ധരയെ ഉച്ചഭക്ഷണത്തിന് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വസുന്ധരയുടെ തല വെട്ടിയ ശേഷം കീഴടങ്ങാനായി, സുബ്ബമ്മ രായച്ചോട്ടി പോലീസ് സ്റ്റേഷനിലെത്തി.

മാർച്ചിൽ, ഒഡീഷയിലും സമാനമായ സംഭവം നടന്നിരുന്നു. 8 വയസ്സുള്ള പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന് അവളുടെ അറുത്ത തലയുമായി ഒരാൾ ഗ്രാമത്തിൽ ചുറ്റിനടന്നിരുന്നു. ഓഗസ്റ്റിൽ ബീഹാറിൽ ഒരാൾ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭാര്യയുടെ തല അവളുടെ വീട്ടിൽ കൊണ്ടുപോയി കൊടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button