Latest NewsNewsIndiaCrime

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ

ബംഗളൂരു: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ബംഗളൂരു ഷിരാഡി ഘട്ടിൽ ആണ് സംഭവം. ബീഹാർ സ്വദേശിയായ പൃഥ്വിരാജ് സിംഗ് തന്റെ ഭാര്യയായ ജ്യോതി കുമാരിയെ ആണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനായി, ഭാര്യയെ കാണാതായെന്ന വ്യാജ പരാതി നൽകാനും ഇയാൾ മറന്നില്ല.

ഒമ്പത് മാസം മുമ്പ് മാത്രമാണ് ജ്യോതി കുമാരിയും പൃഥ്വിരാജ് സിംഗും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹസമയത്ത് ഭാര്യയുടെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞതിനാൽ ഭാര്യയോട് ദേഷ്യമുണ്ടായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പാരിഷ്‌കാരമില്ലാത്തവനാണെന്ന് പറഞ്ഞ് ഭാര്യ തന്നെ അപമാനിക്കുമായിരുന്നുവെന്ന് ഇയാൾ ആരോപിക്കുന്നു. താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ തയ്യാറായിരുന്നില്ലെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കി.

Also Read:15,000 മുതല്‍ 4 ലക്ഷം രൂപ വരെ: യുവതികളെ ഒരു മണിക്കൂര്‍ മുതൽ ഒരു വര്‍ഷം വരെ വാടകയ്ക്ക് നൽകുന്ന ഇന്ത്യൻ ഗ്രാമം

‘വിവാഹസമയത്ത്, അവൾക്ക് 28 വയസാണെന്നായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. പക്ഷേ, അവൾക്ക് 38 വയസുണ്ടെന്ന് പിന്നീട് ഞങ്ങൾ കണ്ടെത്തി. എന്നെക്കാൾ 10 വയസ് കൂടുതലാണ്. അവൾ ഒരിക്കലും ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല. എന്നെയും എന്റെ മാതാപിതാക്കളെയും അപരിഷ്കൃത മൃഗങ്ങൾ എന്ന് വിളിച്ച് അപമാനിച്ചു’, സിംഗ് പോലീസിനോട് പറഞ്ഞു.

പ്രകോപിതനായ സിംഗ് ജ്യോതിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. തുടർന്ന് ഭാര്യയെ കൊല്ലാൻ ബീഹാറിൽ നിന്നുള്ള സുഹൃത്ത് സമീർ കുമാറിന്റെ സഹായം തേടി. ആഗസ്ത് 3 ന് ഇരുവരും ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ, ജ്യോതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. അടുത്ത ദിവസം തന്നെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി.

ജ്യോതി പലതവണ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ടെന്നും, പിന്നീട് സ്വയം മടങ്ങിവരികയാണ് പതിവെന്നും ഇയാൾ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ, അന്വേഷണത്തിൽ യുവാവിന്റെ മൊഴിൽ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button