Latest NewsNewsBusiness

വിറ്റഴിച്ചത് നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ, ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്രം

രാജ്യത്തെ എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡം നിർബന്ധമാക്കിയിട്ടുണ്ട്

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ ഫ്ലിപ്കാർട്ട് ലംഘിച്ചതിനെ തുടർന്നാണ് കേന്ദ്രം നടപടിക്ക് ഒരുങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകളാണ് വിറ്റത്. ഇതോടെ, വൻ തുകയാണ് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തിയത്. കൂടാതെ, നിലവാരമില്ലാത്ത എല്ലാ കുക്കറുകളും ഉപഭോക്താക്കളിൽ നിന്ന് തിരിച്ചെടുക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്തരവ് പ്രകാരം, 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഫ്ലിപ്കാർട്ടിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഫ്ലിപ്കാർട്ടിൽ നിന്നും 598 പ്രഷർ കുക്കറാണ് വിറ്റഴിച്ചത്. ഈ പ്രഷർ കുക്കറുകൾ വാങ്ങിയ ഉപഭോക്താക്കളെ ഉൽപ്പന്നം തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കുക്കറുകൾ തിരിച്ചെടുക്കുന്നതിനു പുറമേ, 1,00,000 രൂപ ഫ്ലിപ്കാർട്ട് പിഴ അടയ്ക്കണം.

Also Read: റോഹിങ്ക്യൻ മുസ്ലീങ്ങളെ ഡൽഹിയിൽ പാർപ്പിക്കാൻ കേന്ദ്രസർക്കാർ ‘രഹസ്യമായി’ ശ്രമിക്കുന്നു: മനീഷ് സിസോദിയ

രാജ്യത്തെ എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ഈ മാനദണ്ഡം ഫ്ലിപ്കാർട്ട് ലംഘിച്ചതായാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കണ്ടെത്തിയത്. നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ വിറ്റഴിച്ചതിലൂടെ 1,84,263 കോടി രൂപയുടെ നേട്ടമാണ് ഫ്ലിപ്കാർട്ട് കൈവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button