ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചു: കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. മുഖ്യമന്ത്രിയും ഇ.പി ജയരാജയും അക്രമ രാഷ്ട്രീയത്തിന്റെ ഉപാസകരാണെന്നും ഇരുവരേയും കാപ്പ ചുമത്തി നാടുകടത്തണമെന്നും സുധാകരൻ പറഞ്ഞു.

കൊലപാതകവും അക്രമവും സി.പി.എം ശൈലിയും പാരമ്പര്യവുമാണെന്നും കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സി.പി.എം നേതാക്കളുമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിലെ പടക്കമേറ് ഉള്‍പ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജനെന്നും പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും സുധാകരൻ പറഞ്ഞു.

ഐസിഐസിഐ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇ.പി. ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം, കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. കോടതി ഉത്തരവിട്ടിട്ടും എല്‍.ഡിഎ.ഫ് കണ്‍വീനറെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. സി.പി.എം കേന്ദ്രങ്ങളുടെ ഉത്തരവുകള്‍ മാത്രം നടപ്പാക്കുന്ന, നാണവും മാനവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പോലീസ് സേനയെ സി.പി.എമ്മിന്റെ പോഷക സംഘടനായാക്കി മാറ്റി,’ സുധാകരന്‍ പറഞ്ഞു.

സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപ്പതിച്ചുവെന്നും പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍, അതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button