Latest NewsNewsIndia

‘രാഹുൽ ഗാന്ധി പക്വതയില്ലാത്ത പോലെ പെരുമാറി, മുതിർന്നവരെ ഒതുക്കി’: ഗുലാം നബി പാർട്ടി വിട്ടത് കലാപക്കൊടി ഉയർത്തിയ ശേഷം

രാജീവ് ഗാന്ധിയുടെ പഴയ വിശ്വസ്തൻ പാർട്ടി വിടുമ്പോൾ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള തന്റെ അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാനും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കാനും താൻ തീരുമാനിച്ചതായി ആസാദ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഗുലാം നബി പാർട്ടി വിട്ടത് കലാപക്കൊടി ഉയർത്തിയ ശേഷമാണ്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ആസാദ് കത്തിൽ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറിയെന്നും രാഷ്ട്രീയ ഇടം ബി.ജെ.പി വിട്ട് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനം എടുത്തത് ഹൃദയവേദനയോടെ ആണെന്ന് പറഞ്ഞ് അദ്ദേഹം, മുതിർന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ രാഹുൽ ഗാന്ധി ഒതുക്കിയെന്നും ആരോപിച്ചു.

Also Read:ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു: പടിയിറങ്ങിയത് കോൺഗ്രസിന്റെ തലമൂത്ത നേതാവ്

ജമ്മു കശ്മീരിൽ പാർട്ടിയുടെ പ്രചാരണ മേധാവി സ്ഥാനം നിരസിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആസാദിന്റെ രാജി. രാജ്യസഭയിൽ എട്ട് തവണ സേവനമനുഷ്ഠിച്ചിട്ടും, മാർച്ചിൽ ഉപരിസഭയിൽ നിന്ന് വിരമിച്ച ആസാദിനെ കോൺഗ്രസ് ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നില്ല. ഇതിനെ തുടർന്ന് അദ്ദേഹം കോൺഗ്രസുമായി ഉടക്കി. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കണ്ടിരുന്നത്. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രാജി പ്രഖ്യാപനം നടത്തുന്നതിന് മുൻപ് പറഞ്ഞിരുന്നു. അതിനാൽ, മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button