KeralaLatest News

കുടയത്തൂരിൽ ഒലിച്ചുപോയത് വീടും ഉറങ്ങിക്കിടന്ന കുടുംബവും: പിഞ്ചുകുഞ്ഞടക്കം നാല് പേർക്കായി രക്ഷാപ്രവർത്തനം ഊർജിതം

ഇടുക്കി: തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടളിൽ ഒലിച്ചുപോയത് വീടും ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബവും . ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നാലു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ആദിദേവ് എന്നിവര്‍ മണ്ണിനടിയില്‍പ്പെട്ടു. ഇതില്‍ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു.

പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ കണ്ടെത്താനായി മനുഷ്യരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമെന്നും എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button