Latest NewsNewsIndia

ഗർഭിണിയുടെയും മകന്റെയും മൃതദേഹങ്ങൾ കട്ടിലിൽ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

മീററ്റ്: ഗർഭിണിയായ സ്ത്രീയുടെയും മകന്റെയും മൃതദേഹം കട്ടിലിൽ കണ്ടെത്തി. മീററ്റിലെ ഹസ്തിനപുരിയിൽ നടന്ന സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ യുവാവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. അൽപനേരം കാത്തിരുന്ന ശേഷം യുവാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ വീട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന സാധനങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടിലിൽ കിടക്കുന്ന മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പരിശോധിച്ചതിൽ നിന്നും ഗർഭിണിയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ഗാന്ധി കുടുംബത്തിന്റെ മാറിനിൽക്കൽ അനിവാര്യമോ?

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button