ThiruvananthapuramKeralaNattuvarthaLatest NewsNews

ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ചന്തവിള ദീപത്തിൽ ധനീഷ് (ചന്ദു-33)ആണ് മരിച്ചത്

കഴക്കൂട്ടം: ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചന്തവിള ദീപത്തിൽ ധനീഷ് (ചന്ദു-33)ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 8.10-ന് കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത രോഗിയുമായി ചവറയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. നിയന്ത്രണം വിട്ട ആംബുലൻസ് നാലുവരിപാതയിലെ റോഡിന്‍റെ മധ്യഭാഗത്തെ ഡിവൈഡർ തകർത്തു റോഡിന്‍റെ എതിർ ഭാഗത്ത് സഞ്ചരിച്ചിരുന്ന രണ്ടു കാറുകളിൽ ഇടിച്ച ശേഷമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ധനീഷിനെ ഇടിച്ചത്.

Read Also : ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തെറിച്ച് മറ്റൊരു കാറിന്‍റെ അടിയിൽപ്പെട്ട ധനീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ധനീഷ് രാത്രി 12 ഓടെ മരിക്കുകയായിരുന്നു.

കഴക്കൂട്ടം പൊലീസ് കേസെടുത്ത് മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അനുപമയാണ് ധനീഷിന്‍റെ ഭാര്യ. അച്ഛൻ: പരേതനായ ശശിധരൻ നായർ, അമ്മ: പ്രേമകുമാരി, സഹോദരി: ധന്യ (ഹൈക്കോടതി അഡ്വക്കേറ്റ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button