Latest NewsKeralaNews

സ്നേഹിച്ച സ്ത്രീയെ ഗർഭിണിയാക്കി ഞാൻ വഴിയാധാരമാക്കിയിട്ടില്ല : അധ്യാപകനെതിരെ ഇന്ദുമേനോൻ

ഇരകളെ പേരടക്കം വിളിച്ചു പറഞ്ഞ് ആക്രമിയ്ക്കും

അധ്യാപക ദിനത്തിൽ, ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന കവിയും അധ്യാപകനുമായ ഷാജു വിവിയെക്കുറിച്ചു എഴുത്തുകാരി ഇന്ദുമേനോൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പ്

ഇന്ന് അധ്യാപക ദിനം. ഒരു അധ്യാപഹയനെ പറ്റി എഴുതാം.
വളരെ സ്നേഹവും ബഹുമാനവും സൗഹൃദവും തോന്നിയിരുന്ന, ഗംഭീരമായി കവിതയെഴുതുന്ന ഷാജു വിവി എന്ന മലയാളം മാഷും കവിയുമായ ആളെപ്പറ്റിയാണ് എഴുതുന്നത്.

read also: ‘ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ’: കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച പ്ലസ് വൺ വിദ്യാർത്ഥിനി പോലീസിനോട്

ദീപാ മോഹൻ ഷെയർ ചെയ്ത ബിന്ദു തങ്കം കല്യാണിയെന്ന ദളിത് സ്ത്രീ, നെഞ്ചുരുക്കി അയാളെക്കുറിച്ചെഴുതിയ ഒരു കുറിപ്പ് ഇന്നലെ വായിച്ചു. അപ്പോൾ തന്നെ അയാളെ അൺഫ്രെണ്ട് ചെയ്തു.

പ്രേമം തകരുമ്പോൾ, കൺസെന്റ് സെക്സ് പീഡനമാകുന്ന അപൂർവ്വ മീറ്റുകൾ ഒക്കെ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ബിന്ദു കല്യാണിയുടെ വിഷയത്തെക്കുറിച്ച് പ്രചരിപ്പിച്ചത് അതായിരുന്നു. എന്നാൽ ഷാജു വിവിയുടെ വാദം ഒന്ന് കെട്ടിപ്പിടിച്ചാലോ ഉമ്മ കൊടുത്താലോ ലൈംഗികമായി ആക്രമിക്കപ്പെട്ടാലോ സ്ത്രീകൾക്ക് റ്റ്രോമയുണ്ടെന്നു പറയുന്നത് മൈരാണ് എന്നാണ്.

അതിനെതിരായി ഞാൻ കമന്റ് ചെയ്തു. സിവിക്ക് ലൈംഗികമായി ദളിത് സ്ത്രീകളെ ഉപയോഗിച്ചപ്പോൾ അയാളാ കുറ്റകൃത്യം ചെയ്തു എന്ന് പറയുന്നത് തന്നെ മോബ് ലിഞ്ചിങ്ങാണെന്ന് പറയുന്ന ചിലരുണ്ടായിരുന്നു. സിവിക്കിന്റെ ജനാധിപത്യമൂല്യങ്ങൾ തകരുന്നതിനെ പറ്റി ഓളിയിടുന്നവർ. ഏതാണ്ട് 13 പേരോളം വരുമത്. പലതരം രാഷ്ട്രീയ വിശ്വാസമുള്ളവർ, പലതരം പ്രൊഫെഷനുകളിലുള്ളവർ പലതരം മനുഷ്യർ.

അവരെ പരസ്പരം ഒരുമിപ്പിയ്ക്കുന്ന ഒരേയൊരു സംഗതി ലൈംഗിക പീഡനമാണ്.
1. ഒന്നുകിൽ അവനവൻ ചെയ്തിരിയ്ക്കും. അതു പുറത്തു വന്നിരിയ്ക്കാം അല്ലെങ്കിൽ ഭാവിയിൽ വരാൻ സാധ്യതയുണ്ടായിരിയ്ക്കാം.

2. അവനവനു വേണ്ടപ്പെട്ട രക്തബന്ധുക്കൾ അച്ഛൻ, മകൻ, സഹോദരൻ, ഭർത്താവ്, മുൻഭർത്താവ്, കാമുകൻ, മുൻ കാമുകൻ പിന്നെ സുഹൃത്തുക്കൾ, കാമുകന്റെ സുഹൃത്തുക്കൾ, കാമുകിയുടെ മുൻ കാമുകൻ, ഭാര്യയുടെ മുൻപാർട്ട്നെർ എന്നിവർ പ്രതികളായിരിയ്ക്കുക കേസിൽ പെട്ടിരിയ്ക്കുക.
ഇത്തരക്കാരെ സംരക്ഷിക്കലാണ് ഇവരുടെ പ്രധാന തൊരം. ഇരകളെ പേരടക്കം വിളിച്ചു പറഞ്ഞ് ആക്രമിയ്ക്കും. നുണച്ചികൾ കാപട്യക്കാരികൾ എന്ന് ആക്രോശിയ്ക്കും.

പീഡകന്റെ നീതി പക്ഷെ നിർബന്ധമാണ്. വ്യാജ ഐസിസി മുതൽ ഫോൺ വിളിച്ചും വാട്ടസ്സാപ്പ് കൂട്ടമുണ്ടാക്കിയുമൊക്കെ വേട്ടക്കാരനൊപ്പം നിൽക്കും.

ചിലരുണ്ട് വേട്ടക്കാരനെ പറഞ്ഞാലുടനെ എന്നെ ആക്രമിച്ചേയെന്നു മോങ്ങുന്ന തരം.

അപ്രകാരത്തിൽ അനവധി പേരുടെ പ്രതിനിധിയാണ് ഷാജു. നല്ലവനാണെന്ന് വിശ്വസിച്ചിരുന്നു. പാൽക്കട്ടിയ്ക്കകത്ത് വെച്ച കാകോളാമാണയാൾ.
എന്തെങ്കിലും വഴക്കു നടക്കുമ്പോൾ തോറ്റുവെന്നുറപ്പായാൽ തന്റെ പറങ്കിപ്പുണ്ണു പോലെ പൊറ്റ ബാധിച്ചളിഞ്ഞ പാവയ്ക്കാ ലിംഗവും ചൊറിച്ചന്തിയും തുണിപൊക്കിക്കാണീക്കുന്ന ഒരു ചെട്ട്യാരുണ്ടായിരുന്നു നാട്ടിൽ. തുണി പൊക്കിയൊതേനൻ.

ബിന്ദു തങ്കം കല്യാണി വിഷയവും സിവിക്കിനെയും മറ്റു പീഡകരെയും പാസ്സിവായി പാലാട്ടുകയും ലൈംഗിക കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിയ്ക്കുകയും ചെയ്ത ഷാജുവിനെ അതെല്ലാം കാരണം അൺഫ്രെണ്ട് ചെയ്തപ്പോഴാണ് എനിയ്ക്കെതിരെ മൂപ്പർ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൊണ്ടു വരുന്നത്. എനിക്ക് വാലുണ്ട് പോലും.
അല്ലെയോ ഷാജു ഞാൻ നിങ്ങളെപ്പോലെ വാലുള്ള വാനരനല്ല. മനുഷ്യനാണ്. സഹജീവികളോട് സ്നേഹമായും സ്വന്തമായും ഇടപെടുന്ന സ്നേഹിയ്ക്കുന്ന ഒരു നല്ല മനുഷ്യൻ. അങ്ങോട്ട് കൊടുത്തു മാത്രം ശീലമുള്ളു. സ്നേഹിച്ച സ്ത്രീയെ ഗർഭിണിയാക്കി വഴിയാധാരമാക്കുകയോ ശാരീരികമായും മാനസികമായും റ്റോർച്ചർ ചെയ്യുകയോ ചെയ്തിട്ടില്ല. മറ്റുള്ളവരുടെ ഏടിഎം കാർഡ് വാങ്ങി ഇങ്ങോട്ടെടുക്കുകയോ മദ്യപിച്ച് ഫോണിലൂടെ പച്ചത്തെറി പറയുകയോ. സ്ത്രീകളോടോ പുരുഷന്മാരോടോ ലൈംഗികത ചോദിയ്ക്കയോ ഉമ്മചോദിക്കയോ ലൈംഗിക കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിയ്ക്കയോ ചെയ്തിട്ടില്ല. മൈര്, പൂറ്, കുണ്ണ എന്ന് കുട്ടികളെ പഠിപ്പിയ്ക്കുന്ന നിങ്ങൾക്ക് ഒരു സർ നെയിമിന്റെ പേരിൽ എന്നെ അളക്കാനുള്ള ഒരു യോഗ്യതയുമില്ല. സ്ത്രീകളെ പ്രത്യേകിച്ച് ദളിത് സ്ത്രീകളെ മാംസവും രക്തവും കുടിച്ചു വളർന്ന ഒരുവനും ഗതി പിടിച്ചിട്ടില്ല. സത്യമായ സന്തോഷമോ സ്നേഹമോ അത്തരക്കാർക്ക് അറിയില്ല. വെറും മമ്മട്ടിപോലെ ചുറ്റിലുള്ളവരെ ഊറ്റി ജീവിയ്ക്കുന്ന വായിലൂടെ വിസ്സർജ്ജ്യമൊഴുക്കുന്ന നിഡേറിയൻ പരാദമാണ് നിങ്ങൾ.

നിങ്ങളോടുണ്ടായിരുന്ന ബഹുമാനവും സ്നേഹവും കവിയെന്ന രീതിയിലെ ആത്മാഭിമാനവുമൊക്കെ ഞാൻ ഒഴിവാക്കാൻ പരിശ്രമിയ്ക്കുന്നു. വായിൽ തികട്ടുന്ന അത്മപുച്ഛം മതിയതിന്.
അധ്യാപകനാണെത്രെ അയ്യെ

എഡിറ്റ് :
സി വി ക്കുട്ടൻ – മാഷ്
ജയദേവൻ വി.ടി മാഷ്
വി.ജി തമ്പി – മാഷ്
സുധീഷ് – മാഷ്
ഷാജുവും മാഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button