Latest NewsNewsIndia

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ഭര്‍ത്താവിന്റെ സംശയ രോഗം ലിജയുടെ ജീവനെടുത്തപ്പോള്‍ അനാഥരായത് മൂന്ന് മക്കള്‍

കിഴക്കമ്പലം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. പള്ളിക്കര പിണര്‍മുണ്ടയില്‍ ഊത്തിക്കര ഭാസ്‌കരന്റെ മകള്‍ ലിജയാണ് (41) കൊല്ലപ്പെട്ടത്. ലിജയുടെ വീടിനു താഴെയുള്ള വിജനമായ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു ഭര്‍ത്താവ് ഒഡിഷ സ്വദേശി സുക്രുവെന്ന (40) സാജന്റെ ജഡം.

Read Also: ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അറിയാം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയെ കുറിച്ച്

സമീപത്തെ പ്ലൈവുഡ് കമ്പനിയില്‍ ഒന്നിച്ച്ജോലി ചെയ്യവേ 14 വര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടര്‍ന്ന് ലിജയുടെ വീട്ടില്‍ താമസമാക്കി. ലിജയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന സംശയത്തെയും വഴക്കിനെയും തുടര്‍ന്ന് രണ്ടുമാസം മുമ്പ് വീട്ടില്‍ നിന്ന് സാജന്‍ മാറി താമസമാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രി 10 മണിയോടെ സാജന്‍ പലഹാരങ്ങളുമായി ലിജയെയും മക്കളെയും കാണാനെത്തി. ലിജയുമായി രാത്രി വീടിനു പിന്നിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് കൊലപാതകം. കനത്ത മഴയായിരുന്നതിനാല്‍ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും അനുജത്തിയും സംഭവമറിഞ്ഞില്ല.

നായ്ക്കളുടെ നിറുത്താതെയുള്ള കുരകേട്ട് നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച് തറയില്‍ കിടക്കുന്ന ലിജയെ ഇവര്‍ കാണുന്നത്. പഴങ്ങനാട്ടെയും തുടര്‍ന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനിക, ആര്യന്‍, അനീഷ എന്നിവര്‍ മക്കളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button