KeralaLatest NewsNews

മതം മാറ്റി വിവാഹം: ആര്യസമാജം ട്രസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

നിയമ വിരുദ്ധമായ നടപടികളിലൂടെയാണ് വിവാഹ മന്ദിര്‍ യുവതിയെ മതം മാറ്റിയതെന്ന് കോടതി

ഭോപ്പാല്‍: യുവതിയെ മതം മാറ്റി വിവാഹം ചെയ്ത് കൊടുത്ത ആര്യസമാജം ട്രസ്റ്റിനെതിരെ ഹൈക്കോടതി. മുസ്ലിം യുവതിയെ മതം മാറ്റി ഹിന്ദുവാക്കി വിവാഹം നടത്തിക്കൊടുത്തു എന്ന ആരോപണം നേരിട്ട ആര്യ സമാജം ട്രസ്റ്റിനെതിരെ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധമായ നടപടിയാണ് ഗാസിയാബാദിലെ ആര്യസമാജം വിവാഹ മന്ദിരത്തിന്റേതെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

Read Also: കിട്ടിയോ?കിട്ടി, എങ്കിൽ പിടിക്കണം പിള്ളേച്ചാ, ക്ളൈമാക്സിൽ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന് പറയരുത്: ട്രോളി സോഷ്യൽ മീഡിയ

ഭാര്യയെ പൊലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മില്‍ നാടുവിട്ടാണ് വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

വീടു വിട്ട തങ്ങള്‍ വിവാഹിതരായെന്നും യുവതിയെ ആര്യസമാജത്തില്‍ എത്തിച്ച് മതം മാറ്റിയെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വിവാഹ മന്ദിര്‍ അധികൃതര്‍ നല്‍കിയ സാക്ഷ്യപത്രവും ഹാജരാക്കി. ഇതു പരിശോധിച്ച കോടതി മന്ദിറിനെതിരെ അന്വേഷണം നടത്താന്‍ സ്വമേധയാ ഉത്തരവിടുകയായിരുന്നു.

നിയമ വിരുദ്ധമായ നടപടികളിലൂടെയാണ് വിവാഹ മന്ദിര്‍ യുവതിയെ മതം മാറ്റിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മന്ദിറിന് അതിനുള്ള അധികാരമില്ല. നിയമപരമായ പിന്‍ബലമില്ലാതെയാണ് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തതെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button