Latest NewsIndiaNews

ചൈനീസ് ഷെൽ സ്ഥാപനങ്ങളുടെ സൂത്രധാരൻ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ

ന്യൂഡൽഹി: ചൈനയുമായി ബന്ധമുള്ള ഷെൽ സ്ഥാപനങ്ങളുടെ സൂത്രധാരൻ അറസ്റ്റിൽ. ഇന്ത്യയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചൈനീസ് ഷെൽ സ്ഥാപനങ്ങൾക്കെതിരെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇന്ത്യയിൽ നിരവധി ഷെൽ കമ്പനികളെ സംയോജിപ്പിച്ച് അവയുടെ ബോർഡുകളിൽ വ്യാജ ഡയറക്ടർമാരെ ഉൾപ്പെടുത്താനുള്ള പദ്ധതിയുടെ മുഖ്യസൂത്രധാരനായ ഡോർട്‌സെ ആണ് അറസ്റ്റിലായത്. ഇയാൾക്ക് ചൈനയുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.

ജിലിയൻ ഹോങ്കോംഗ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ജിലിയൻ കൺസൾട്ടന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഗുരുഗ്രാമിലെയും ബെംഗളൂരുവിലെയും ഓഫീസുകളിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം സെപ്തംബർ 8 ന് ഒരേസമയം തിരച്ചിൽ നടത്തിയിരുന്നു. നേരത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌ത ഹൈദരാബാദ് ആസ്ഥാനമായുള്ള ഹ്യൂസിസ് കൺസൾട്ടിംഗ് ലിമിറ്റഡും ഓപ്പറേഷനിൽ അന്വേഷണം നടത്തിയിരുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുഴുവൻ പദ്ധതിയുടെയും സൂത്രധാരനാണ് ഡോർട്ട്‌സെ.

ജിലിയൻ കൺസൾട്ടന്റുകളുടേയും ഇന്ത്യയിലെ ചൈനീസ് ബന്ധമുള്ള മറ്റ് 32 ഷെൽ കമ്പനികളുടേയും അന്വേഷണ ചുമതല എഎം സ്എഫ്‌ഐഒയെ ഏൽപ്പിച്ചതിന് ശേഷം ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിലാണ് ഇയാൾ കഴിയുന്നതെന്നാണ് സൂചന. ജിലിയൻ കൺസൾട്ടന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് ഡയറക്ടർമാർ ഡോർട്ട്സെ ഒരു ചൈനീസ് പൗരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button