KeralaLatest NewsNews

‘ദുഷ്ടശക്തികളെ പിടികൂടണേ ദേവീ’: എ.കെ.ജി സെന്റർ ബോംബിട്ടവനെ കിട്ടി, സ്വാമിയുടെ ആശ്രമം കത്തിച്ചവനെ മാത്രം കിട്ടിയില്ല!

തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചിട്ട് നാല് വര്‍ഷം പിന്നിട്ടു. എന്നാല്‍, ആശ്രമം കത്തിച്ചവരെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. കേസില്‍ സർക്കാർ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആഴത്തിൽ അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കേസ് അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. ഇതേതുടർന്ന്, കഴിഞ്ഞ ദിവസം അല്‍മോറ ക്ഷേത്രത്തിലെ മണിമുഴക്കി പ്രാര്‍ത്ഥിച്ച സന്ദീപാനന്ദ ഗിരിയുടെ വീഡിയോയ്ക്ക് വൻ ട്രോളുകളാണ് വരുന്നത്.

സന്ദീപാനന്ദ ഗിരിയുടെ അപ്രതീക്ഷിത ‘മണി മുഴക്കൽ’ പ്രാർത്ഥനയിൽ അദ്ദേഹത്തിന്റെ സി.പി.എം ഫോളോവേഴ്സ് അമ്പരന്നിരിക്കുകയാണ്. എ.കെ.ജി സെന്ററിന് തീയിട്ടവനെ തിരിച്ചറിഞ്ഞുവെന്ന് അന്വേഷണ സംഘം കഴിഞ ദിവസം വ്യക്തമാക്കിയിരുന്നു. 70 ദിവസമെടുത്താണെങ്കിലും പ്രതിയെ കണ്ടെത്തിയെന്ന അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാമി തന്റെ കേസിൽ യാതൊരു നീക്കുപോക്കും ഇല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്.

Also Read:മുടികൊഴിച്ചിൽ അകറ്റാൻ കറിവേപ്പില!

അല്‍മോറയിലെ ക്ഷേത്രത്തിലെത്തി മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളികൂടിയാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നതെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. തിരുവോണ നാളില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലിക്കും എന്ന കുറിപ്പോടു കൂടിയാണ് അല്‍മോറ ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്ദീപാനന്ദ ഗിരി പങ്കുവെച്ചിരിക്കുന്നത്. പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവി എന്നാണ് വീഡിയോയില്‍ സന്ദീപാനന്ദ ഗിരി പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം മൂന്ന് തവണ മണി മുഴക്കുന്നതും കാണാം.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീ കത്തിച്ചശേഷം ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആശ്രമം കത്തിച്ചതിന് പിന്നില്‍ സി.പി.എമ്മിന്റേയും സന്ദീപാനന്ദ ഗിരിയുടേയും ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം അദ്ദേഹം തന്നെ മറുപടി നൽകിയിരുന്നു. കേസ് തനിക്കെതിരെ തിരിക്കാൻ ശ്രമം നടന്നുവെന്നും, താൻ സ്വയം തന്റെ ആശ്രമം കത്തിച്ചതാണെന്ന് വരുത്താനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button