Latest NewsIndiaNews

സ്പായില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

ദിവസവും 10 മുതല്‍ പതിനഞ്ച് പേര്‍ വരെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്

ന്യൂഡല്‍ഹി: സ്പായില്‍ വച്ച് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ദിവസവും 10 മുതല്‍ പതിനഞ്ച് പേര്‍ വരെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Read Also:അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ചൈനീസ് ആപ്പുകൾക്കെതിരെ നടപടി സ്വീകരിച്ച് ഇ.ഡി

ഗുരുഗ്രാമിലാണ് സംഭവം. സ്പാ നടത്തിപ്പുകാരുടെ ഒത്താശയോടെയായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. പരാതിയിന്മേല്‍ നാല് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്പാ നടത്തിപ്പുകാരിയും മറ്റൊരു യുവതിയും ഇതിലുള്‍പ്പെടുന്നു. ഇതേ പരാതി പൊലീസില്‍ നല്‍കുന്നത് രണ്ടാം തവണയാണെന്ന് പെണ്‍കുട്ടി പറയുന്നു. ആദ്യ തവണ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പീഡിപ്പിച്ചവരിലൊരാള്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്താണെന്നും വിവാഹം കഴിക്കാന്‍ ഇയാള്‍ക്ക് സമ്മതമാണെന്നും പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു അന്ന് കേസ് ഒത്തുതീര്‍പ്പായത്. ഇക്കാര്യം തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇപ്പോള്‍ പെണ്‍കുട്ടി പറയുന്നു. എന്തായാലും അന്ന് കേസ് ഒത്തുതീര്‍പ്പാക്കി വിട്ടു. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയ വ്യക്തി പിന്നീട് അതില്‍ നിന്ന് പിന്മാറി. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

പരാതിക്കാരി വയസ് തെളിയിക്കുന്ന രേഖകളൊന്നും കൈമാറിയിട്ടില്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. ജോലിയന്വേഷിച്ച് നടന്ന പെണ്‍കുട്ടി ഒരു മാസം മുമ്പ് പൂജ എന്ന സ്ത്രീയെ പരിചയപ്പെട്ടെന്നും അവര്‍ ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ ജോലി തരപ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ക്ലിനികില്‍ ജോലിക്ക് കയറിയെങ്കിലും രണ്ട് ദിവസത്തിനകം പെണ്‍കുട്ടിയെ പുറത്താക്കി. 15 ദിവസത്തിനു ശേഷം പൂജ പെണ്‍കുട്ടിയെ കണ്ട് സ്പായില്‍ റിസപ്ഷനിസ്റ്റായി ജോലി ശരിയാക്കിയെന്ന് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button