Latest NewsNewsIndia

രേവ കൂട്ടബലാത്സംഗ കേസ്: 3 പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി പോലീസ് -വീഡിയോ

രേവ (മധ്യപ്രദേശ്): ശനിയാഴ്ച മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. അറസ്റ്റിലായ മൂന്ന് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രേവ ജില്ലയിലെ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് പിന്നിലെ ആൾത്താമസമില്ലാത്ത കാടുപോലെയുള്ള ഭാഗത്ത് വെച്ചാണ് ആറ് പേരടങ്ങുന്ന സംഘം പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. പ്രായപൂർത്തിയായ ശേഷം വിവാഹം ചെയ്യണമെന്നായിരുന്നു ഇരുവീട്ടുകാരുടെയും തീരുമാനം. പ്രതിശ്രുത വരനൊപ്പം പെൺകുട്ടി ശനിയാഴ്ച അഷ്ടഭുജി ക്ഷേത്രത്തിൽ ദർശനത്തിനായി പോയി. ക്ഷേത്രത്തിന് പിന്നിലെ കാടിന്റെ ഒരു ഭാഗത്ത് വെച്ച് പ്രതിശ്രുതവരനെയും പെൺകുട്ടിയെയും സംഘം തടഞ്ഞു. യുവാവുമായി സംഘം വഴക്കുണ്ടാക്കി. ശേഷം ഇരുവരെയും വാപൊത്തിപ്പിടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഇവിടെ വെച്ച് പ്രതിശ്രുത വരനെ കെട്ടിയിട്ടു. ഇയാളുടെ കണ്മുന്നിൽ വെച്ചാണ് സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

മാനഹാനി ഭയന്ന് എഫ്‌ഐആർ ഫയൽ ചെയ്യാൻ ഇരയുടെ കുടുംബം ആദ്യം വിമുഖത കാണിച്ചു. ഒടുവിൽ കൗണ്സിലിങിനൊടുവിൽ ആണ് പരാതി നൽകാൻ ഇവർ തയ്യാറായത്. എഫ്‌ഐആർ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അഞ്ച് പ്രതികളെയും പോലീസ് പിടികൂടി. എന്നാൽ, ആറാം പ്രതി ഒളിവിലാണ്, ഇയാളെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. പ്രതികളിൽ മൂന്ന് പേരെ ശനിയാഴ്ച രാത്രി രേവയിൽ നിന്നും, മറ്റ് രണ്ട് പേരെ ഞായറാഴ്ച വൈകുന്നേരം മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ലോക്കൽ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു പൊളിച്ച് നീക്കം. മറ്റ് മൂന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും ഭരണകൂടം ശ്രമം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button