KeralaLatest NewsNews

വടക്കഞ്ചേരി ബസ് അപകടം: പദ്ധതി പൊളിഞ്ഞു, ഡ്രൈവർ ജോമോനെ പൊക്കി പോലീസ്

പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ബസ് ഡ്രൈവർ അറസ്റ്റിൽ. ലൂമിനസ് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കൊല്ലം ചവറയിൽ വെച്ചാണ് അറസ്റ്റ്. അഭിഭാഷകനെ കാണാനായിട്ടായിരുന്നു ജോമോൻ തിരുവനന്തപുരത്തേക്ക് മുങ്ങാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയമാ, അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ബസ് ജീവനക്കാരുടേതെന്ന് വിദ്യാർത്ഥികളും ദൃക്‌സാക്ഷികളും ആരോപിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾ പറയുന്നു. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ മോദി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും, പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button