News

ഇരകളുടെ മാംസം പ്രസാദമായതിനാൽ അയൽക്കാർക്കും നൽകണം: പ്രസാദം മറ്റുള്ളവർക്കു നൽകിയാൽ ഫലം വേഗത്തിലെന്ന് ഷാഫി

പത്തനംതിട്ട: ഇലന്തൂരിൽ രണ്ടു സ്ത്രീകളെ മൃഗീയമായി ബലികൊടുത്ത സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചെന്ന് ഭഗവൽ സിംഗും ഭാര്യ ലൈലയും ഷാഫിയും പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്ത. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ കരളും ചില അവയവങ്ങളും പച്ചയ്ക്ക് കഴിക്കണമെന്നാണ് ഷാഫി ഭഗവൽ സിംഗിനോടും ലൈലയോടും ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യം ദമ്പതികൾ അംഗീകരിച്ചില്ല.

തുടർന്ന് ശരീരഭാഗങ്ങൾ പച്ചയ്ക്ക്, കഴിക്കാൻ ബുദ്ധിമുട്ടായതിനാൽ പാകം ചെയ്ത് കഴിക്കാൻ ഷാഫി നിർദ്ദേശിക്കുകയായിരുന്നു. മാംസം പാകം ചെയ്തു നൽകിയതും ഷാഫി തന്നെയായിരുന്നു. ഉപ്പും മഞ്ഞൾപ്പൊടിയും മാത്രം ചേർത്താണ് മാംസം കറിവച്ചതെന്ന് ഭഗവൽ സിംഗും ഭാര്യ ലൈലയും പോലീസിന് മൊഴി നൽകി.

കടുവയെ കണ്ടെത്താനായില്ല : ഭീതിയിൽ ജനങ്ങൾ, ജാഗ്രതാനിർദ്ദേശം

ഇരകളുടെ മാംസം പ്രസാദമായതിനാൽ അയൽക്കാർക്കും മറ്റും നൽകണമെന്ന് ഷാഫി ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നു. പ്രസാദം മറ്റുള്ളവർക്കു നൽകിയാൽ ഫലം വേഗത്തിലുണ്ടാകുമെന്നാണ് ഷാഫി ദമ്പതികളോട് പറഞ്ഞത്. എന്നാൽ, കൊലപാതക വിവരം പുറത്തറിയുമെന്ന ഭയത്താൽ ദമ്പതികൾ അതിനു തയ്യാറായില്ല. 68 വയസ്സായ ഭഗവൽ സിംഗിന് ശാരീരിക ശേഷി കൂട്ടാനുള്ള ഒറ്റമൂലി എന്ന നിലയ്ക്കാണ് ചില പ്രത്യേക ശരീരഭാഗങ്ങൾ കഴിക്കാൻ ആവശ്യപ്പെട്ടത്.

മാംസം പൂജ ചെയ്ത ശേഷം പ്രതികൾ ഒരുമിച്ചിരുന്നാണ് കഴിച്ചത്. ഇക്കൂട്ടത്തിൽ വളരെ ആസ്വദിച്ചാണ് ഷാഫി കഴിച്ചതെന്നും ദമ്പതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. സ്ത്രീകളുടെ ശരീരഭാഗങ്ങൾ കറിവച്ച് കഴിക്കണമെന്നത് തൻ്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്നാണ് ഷാഫി പറഞ്ഞതെന്നും ദമ്പതികൾ വ്യക്തമാക്കി. മൃതദേഹത്തിൻ്റെ മറ്റു ഭാഗങ്ങൾ കുഴിച്ചിട്ട ശേഷം പ്രത്യേകം അറുത്ത് മാറ്റിവച്ച മാംസവും അവയവങ്ങളും ഫ്രിഡ്ജിൽ വയ്ക്കുകയും പല ദിവസങ്ങളിലായി പാചകം ചെയ്ത് ഉപയോഗിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button