Latest NewsNewsInternational

സ്വവർഗാനുരാഗിയായ അഫ്ഗാൻകാരനെ വെടിവെച്ച് കൊന്ന് താലിബാൻ: ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുത്തു

കാബൂൾ: സ്വവർഗ്ഗാനുരാഗിയായ അഫ്ഗാൻകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി താലിബാൻ. കാബൂളിലുള്ള ഹമീദ് സബൂരി ആ​ഗസ്ത് അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഈ 22 -കാരന്റെ കൊലപാതകവിവരം ലോകമറിയുന്നത് ഈയാഴ്ച ഹമീദിന്റെ മുൻ ബോയ്ഫ്രണ്ട് ഇക്കാര്യം വെളിപ്പെടുത്തിയ ശേഷം മാത്രമാണ്. പിങ്ക് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വെച്ച് താലിബാൻ യുവാവിനെ കൊലപ്പെടുത്തിയെന്നാണ് ഹമദ് സബൂരിയുടെ ബോയ്ഫ്രണ്ട് പറയുന്നത്. ഓഗസ്റ്റ് 5 ന് ആണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ ​ഗ്രാഫിക് വീഡിയോ ഫൂട്ടേജിൽ സബൂരിയോട് സാമ്യമുള്ള ഒരു യുവാവിനെ വെടിവയ്ക്കുന്നത് കാണാം. കഴുത്തിലും തലയിലുമായി കുറഞ്ഞത് 12 തവണയെങ്കിലും വെടിവയ്ക്കുന്നതായും വീഡിയോയിൽ കാണാം. ഹമേദ് സബൂരി വലിയ സ്വപ്നങ്ങളുള്ള ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

ദിവസങ്ങൾക്ക് ശേഷം താലിബാൻ തന്നെ ഈ കൊലപാതകത്തിന്റെ വീഡിയോ സബൂരിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. അവർ പിന്നീട് ഇത് അഫ്​ഗാനിലെ എൽജിബിടിക്യു പ്ലസ് ​ഗ്രൂപ്പായ റൊഷാനിയയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. ജീവിതകാലം മൊത്തം ഒരു ​ഗേ ആയതിന്റെ പേരിൽ വിവേചനം അനുഭവിച്ച ആളായിരുന്നു സബൂരി. അവസാനം മരണസമയത്ത് പോലും അവനെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. താലിബാൻ LGBT+ ആളുകളോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്.

‘താൻ ​ഗേ ആയത് കൊണ്ട് താലിബാൻ തന്നെ ടാർ​ഗറ്റ് ചെയ്യുന്നുണ്ട്. തന്റെ ജീവിതം അപകടത്തിലാണ് എന്ന് ജൂലൈയിൽ സബൂരി തന്നോട് പറഞ്ഞിരുന്നു. എന്നാൽ, അത് തമാശ പറയുന്നതാവും എന്നാണ് കരുതിയിരുന്നത്’ എന്ന് ബാഹർ പറയുന്നു. ആ​ഗസ്തിലാണ് സബൂരിയെ തട്ടിക്കൊണ്ടു പോയത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കിട്ടി. സബൂരിയുടെ മരണത്തിന് ശേഷം രണ്ട് വട്ടം ബാഹർ അറസ്റ്റ് ചെയ്യപ്പെട്ടു. ബാഹർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. എൽ‌ജിബിടിക്യു സംഘടനയായ Behesht പറയുന്നത് സബൂരിയെ മാത്രമല്ല അതുപോലെ അനവധി ആളുകളെയാണ് താലിബാൻ കൊന്നുകളഞ്ഞത് എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button