Latest NewsNewsBusiness

ഉപയോഗശൂന്യമായ പാട്സുകൾ ആക്രി വിലയ്ക്ക് വിറ്റു, കോടികൾ സമ്പാദിച്ച് ഇന്ത്യൻ റെയിൽവേ

2022 ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്

ഉപയോഗശൂന്യമായ പാട്സുകൾ ആക്രി വിലയ്ക്ക് വിറ്റഴിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആക്രി വിൽപ്പനയിലൂടെ കോടികളാണ് സമ്പാദിച്ചിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 28 ശതമാനം വർദ്ധനവോടെ, 2,500 കോടിയിലേറെ രൂപയാണ് ഇത്തവണ ഇന്ത്യൻ റെയിൽവേ നേടിയത്. ആറുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

2022 ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. 2021- 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറുമാസം കൊണ്ട് 2,003 കോടി രൂപയാണ് റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം ആക്രി വിൽപ്പനയിലൂടെ 4,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: ഗോതമ്പ് മാവ് കയറ്റുമതി: പുതിയ ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ

ഏറെക്കാലമായി റെയിൽവേയുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് ആക്രി വിൽപ്പന. ഇത്തവണ 1,751 വാഗണുകൾ, 1,421 കോച്ചുകൾ, 97 ലോക്കുകൾ എന്നിവയാണ് വിറ്റഴിച്ച ആക്രി സാധനങ്ങളിൽ ഉൾപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button