Latest NewsIndia

ഡെങ്കിപ്പനിക്ക് വ്യാജ പ്ലേറ്റ്‌ലെറ്റ് നൽകി 32 കാരൻ മരിച്ചു: ആശുപത്രി പൂട്ടിച്ചു

പ്രയാഗ്‌രാജ് : ഡെങ്കിപ്പനി ബാധിതന് ഡ്രിപ്പിലൂടെ വ്യാജ പ്ലേറ്റ്‌ലെറ്റ് നൽകി രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന് പിന്നാലെ ആശുപത്രി ജില്ലാ ഭരണകൂടം പൂട്ടിച്ചു. അതേസമയം ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംഭവം. ഡെങ്കിപ്പനി ബാധിതനായ 32 കാരനെ ഒക്ടോബർ 17 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കിൽ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്‌ലെറ്റ് വാങ്ങി ഏൽപ്പിച്ചു. ഇത് വേണ്ടവിധത്തിൽ പരിശോധിക്കാതെ നേഴ്സും ഡോക്ടറും ഡ്രിപ്പിലൂടെ രോഗിക്ക് നൽകി. എന്നാൽ ഇതോടെ ഇയാളുടെ നില വഷളായി.

ഒക്ടോബർ 19 ന് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ബന്ധുക്കൾ അറിയിച്ചു. ‘പ്ലേറ്റ്‌ലെറ്റ്’ ബാഗ് വ്യാജമാണെന്നും യഥാർത്ഥത്തിൽ രാസവസ്തുക്കളും മധുരവും മൊസാമ്പി ജ്യൂസും കലർത്തി രോഗിയ്ക്ക് നൽകുകയായിരുന്നു എന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. രക്തത്തിൽ ജ്യൂസ് കലർന്നതാണ് മരണകാരണമെന്നും സ്ഥിരീകരിച്ചു. ആശുപത്രി പൂട്ടിയതിന് പിന്നാലെ വ്യാജ പ്ലേറ്റ്‌ലെറ്റ് കച്ചവടം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button