KeralaLatest NewsNews

സംശയം ശരിയായി, ഭഗവല്‍ സിംഗിന്റെ വീട്ടിലെ ആറടി നീളമുള്ള അലക്കുകല്ലിന്റെ ചുവട്ടില്‍ നിന്നും തെളിവുകള്‍ ലഭിച്ചു

ഇലന്തൂര്‍ നരബലി കേസിലെ ചോദ്യ ചിഹ്നമായിരുന്ന കല്ലറ മാതൃകയിലുള്ള അലക്കുകല്ലിന്റെ അടിയില്‍ നിന്നും ചില തെളിവുകള്‍ കണ്ടെത്തി

ഇലന്തൂര്‍: ഇലന്തൂര്‍ നരബലി കേസിലെ ചോദ്യ ചിഹ്നമായിരുന്ന കല്ലറ മാതൃകയിലുള്ള അലക്കുകല്ലിന്റെ അടിയില്‍ നിന്നും ചില തെളിവുകള്‍ കണ്ടെത്തി. പ്രതികളായ ഭഗവല്‍ സിംഗിനെയും മുഹമ്മദ് ഷാഫിയെയും കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പില്‍ നാല് ലക്ഷ്യങ്ങളാണ് അന്വേഷണ സംഘത്തിനുണ്ടായിരുന്നത്.

Read Also: വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത് പട്ടാപ്പകൽ; വീടിന് സമീപം കണ്ട മുഖംമൂടി ധരിച്ചയാൾ തന്നെയോ കൊലയാളി?

കൊലപാതകം നടത്തിയ രീതി രണ്ടാമത്തെ തെളിവെടുപ്പില്‍ പൊലീസിനോടു പറഞ്ഞതുപോലെ ഫോറന്‍സിക് വിദഗ്ദ്ധര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എന്നിവരുടെ മുന്നില്‍ വച്ച് പ്രതികളെക്കൊണ്ട് ഒന്നുകൂടി പറയിപ്പിക്കുകയായിരുന്നു ആദ്യത്തേത്. ഭഗവല്‍ സിംഗിനെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ചാണ് ഇതിനായി കൊലപാതകങ്ങള്‍ നടന്ന മുറിയിലെത്തിച്ചത്. ഇതിനായി ഡമ്മിയും എത്തിച്ചു. പ്രതികള്‍ നേരത്തേ നല്‍കിയ മൊഴികളിലെ ചില സംശയങ്ങള്‍ നീക്കാനുമുണ്ടായിരുന്നു.

റോസിലിയെ കൊല്ലുന്നതിന് മുന്‍പ് കൈകാലുകള്‍ കെട്ടിയിട്ട കയര്‍ കത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഭഗവല്‍ സിംഗിന്റെ വീടിന് പിന്നിലെ അലക്കുകല്ലിന് സമീപമാണ് കയര്‍ കത്തിച്ച് മണ്ണിട്ട് മൂടിയത്. ഇത് ഇന്നലെ ചികഞ്ഞെടുക്കാന്‍ കഴിഞ്ഞത് നേട്ടമായി. ഫോറന്‍സിക് വിദഗ്ദ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചു.

പദ്മയെ കൊലപ്പെടുത്തി വെട്ടി തുണ്ടങ്ങളാക്കി കുഴിച്ചിട്ട ഭാഗത്ത് നിന്ന് ആദ്യ തെളിവെടുപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പദ്മയുടെ വാരിയെല്ലിന്റെ ഭാഗങ്ങള്‍ കൂടി കിട്ടാനുണ്ടായിരുന്നു. ഇതിനായി ഫോറന്‍സിക് വിദഗ്ദ്ധര്‍ കുഴിയില്‍ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

ഭഗവല്‍ സിംഗിന്റെ തിരുമ്മുശാലയ്ക്കും വീടിനും ഇടയ്ക്ക് കിണറിനും അതിനോട് ചേര്‍ന്ന കുളിമുറി,ടോയ്‌ലറ്റ് എന്നിവിടയ്ക്കും പിന്നിലായി ഒരു സെപ്ടിക് ടാങ്കുണ്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ ഉണ്ടാകുമോ എന്ന സംശയത്താല്‍ ഈ ഭാഗത്തെ മണ്ണ് നീക്കി. ടാങ്കിന്റെ മുകളിലെ തുറന്നു പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button