KeralaCinemaMollywoodLatest NewsNewsEntertainment

‘അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് പറയുന്നത് ശരിയല്ല, അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല’: മണിയുടെ മകൾ

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകൾ പങ്കിട്ട മകൾ ശ്രീലക്ഷ്മിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ ആത്മാവ് തന്റെയും അമ്മയുടെയും കൂടെ ഇപ്പോഴും ഉണ്ടാകുമെന്ന് ശ്രീലക്ഷ്മി പറയുന്നു. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് ആളുകൾ പറയുന്നത് കേൾക്കാം, എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും താൻ ആയിരുന്നു കൂട്ടുകാരൻ എന്നും കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ എന്നും ശ്രീലക്ഷ്മി പറയുന്നു.

‘അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. മരിക്കും മുൻപേ എന്നോട് പറഞ്ഞത്, നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. തന്നെ എപ്പോഴും അച്ഛൻ മോനേ എന്നാണ് വിളിക്കുക. ആൺകുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛൻ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്.

അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് ആളുകൾ പറയുന്നത് കേൾക്കാം എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ . കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ. അച്ഛന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കുറെ ആളുകൾ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീട് യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ ആയിരുന്നു പരീക്ഷ, എന്നാൽ അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് ഞാൻ പരീക്ഷ എഴുതിയത്.

അച്ഛൻ മരിച്ചശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിനു പുറത്തുപോകാറുണ്ടായിരുന്നില്ല. അമ്മയുടെ സപ്പോർട്ടാണ് എന്റെ ബലം. അച്ഛൻ മരിച്ച ശേഷം വീട്ടിൽ നോൺ വേജ് പാകം ചെയ്യാറില്ല. അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെർഫ്യൂമിന്റെ മണം ആയിരിയ്ക്കും. അച്ഛൻ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോൾ കിട്ടുന്നത്’, ശ്രീലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button