KeralaMollywoodLatest NewsNewsEntertainment

വയറു നിറച്ച്‌ ആഹാരവും കൈ നിറച്ച്‌ പണവും വസ്ത്രങ്ങളുമെല്ലാം ഒരു മടിയും കൂടാതെ മണിച്ചേട്ടന്‍ നല്‍കിയിരുന്നു: രാമകൃഷ്ണന്‍

ജനഹൃദയങ്ങളില്‍ മണി ചേട്ടന്‍ ഇന്നും ജീവിക്കുന്നുണ്ട്

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം കലാഭവന്‍ മണി വിട പറഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. നിരവധി ആരോപണങ്ങളാണ് അടുത്തിടെ സമൂഹമാദ്ധ്യമങ്ങള്‍ വഴി മണിയ്ക്ക് എതിരെ ഉയര്‍ന്നത്. ഇതെല്ലാം മണിയുടെ ആത്മാവിനെ വേദനിപ്പിക്കുമെന്നും ജീവിച്ചിരുന്നപ്പോള്‍ മണി ചേര്‍ത്തു പിടിച്ചവരാണ് ഇന്ന് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തു വരുന്നതെന്നും മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.

read also: പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെ പരിഹസിക്കുന്ന സിന്ധു ആശുപത്രിയിൽ! കുറിപ്പ്

രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ,

‘ജനഹൃദയങ്ങളില്‍ മണി ചേട്ടന്‍ ഇന്നും ജീവിക്കുന്നുണ്ട്. അവര്‍ സ്നേഹം കൊണ്ട് മണിച്ചേട്ടന് സ്മാരകം പണിതു കഴിഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ സമരണ നിലനിര്‍ത്തുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാരകം ചാലക്കുടിയില്‍ യാഥാര്‍ത്ഥ്യമാകണം. എന്ത് പിണക്കമുണ്ടെങ്കിലും എല്ലാവരും ഒരുമിച്ച്‌ ചേര്‍ന്ന് മണിച്ചേട്ടന് ഒരു സ്മാരകം പണിയണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. കലാഭവന്‍ മണിയെന്ന പേര് കേള്‍ക്കുമ്പോൾ തന്നെ യൂട്യൂബിലടക്കം വൈറലാകും എന്നതിനാലാവണം പലരും ആരോപണങ്ങളുമായി രംഗത്തു വരുന്നത്. മണിച്ചേട്ടന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരാണ് ഇന്ന് ആരോപണങ്ങളുമായി വരുന്നത്. ഇത് വല്ലാതെ വേദനിപ്പിക്കുന്നു. സമൂഹമാദ്ധ്യമങ്ങള്‍ വഴി പണം സമ്ബാദിക്കാന്‍ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങളൊക്കെ. വയറു നിറച്ച്‌ ആഹാരവും കൈ നിറച്ച്‌ പണവും വസ്ത്രങ്ങളുമെല്ലാം ഒരു മടിയും കൂടാതെ മണിച്ചേട്ടന്‍ നല്‍കിയിരുന്നു. അങ്ങനെ എല്ലാവരെയും സ്‌നേഹിക്കുന്ന മണിച്ചേട്ടന്റെ ആത്മാവിനെ ആരോപണങ്ങള്‍ കൊണ്ട് നോവിക്കരുത്’ – രാമകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button