KeralaLatest NewsNews

ഈ നാടിനെ സ്വന്തമാക്കാനായി നമ്മെ ആട്ടിയോടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് കുലം സംരക്ഷിക്കാന്‍ ‘ഗുളികന്‍’ ആവുക

മറക്കാത്ത, പൊറുക്കാത്ത, പിതാമഹന്മാരുടെ ഊര്‍ജ്ജം ആവാഹിച്ച് കുലം സംരക്ഷിക്കാന്‍ പോരാട്ടത്തിന് ഇറങ്ങുന്ന ' ഗുളികന്‍ ' ആവാന്‍ കഴിയട്ടെ : കാന്താരയെ കുറിച്ച് സന്ദീപ് വചസ്പതി

തിരുവനന്തപുരം:  കാന്താര സിനിമയെ കുറിച്ചുള്ള ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ വാക്കുകള്‍ വൈറലാകുന്നു. ആവിഷ്‌കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം ‘കാന്താര’ പുതു തലമുറയോട് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

Read Also: നടി പൂനം കൗറിന്റെ കൈ കോർത്ത് പിടിച്ച് രാഹുൽ ഗാന്ധി: ഭാരത് ജോഡോയുടെ പുത്തൻ കാഴ്ചകൾ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ഞാന്‍ ക്ഷമിച്ചെന്നിരിക്കും, പക്ഷേ എന്റെ ഗുളികന്‍ ക്ഷമിച്ചെന്ന് വരില്ല.’ ആവിഷ്‌കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം ‘കാന്താര’ പുതു തലമുറയോട് പറയുന്നത്, ആവശ്യപ്പെടുന്നത് ഇത്ര മാത്രമാണ്. ഗുളികന്‍ ആവുക. ഈശ്വരന്‍ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിന്റെ നേരവകാശികള്‍ ആവുക. ഈശ്വരന്റെ കരുത്ത് പോലും ആചരണത്തിലും അനുഷ്ഠാനത്തിലും ആണെന്ന സത്യം കാന്താര പറയുന്നു’.

‘മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ധര്‍മ്മോ രക്ഷതി രക്ഷിത: എന്ന്. ഈശ്വരന്‍ രക്ഷിക്കണമെങ്കില്‍ ഈശ്വരനെ- ധര്‍മ്മത്തെ രക്ഷിക്കാന്‍ നാം തയ്യാറാകണം. ഈശ്വരന്‍ രക്ഷിക്കുമെന്ന് കരുതി നിര്‍ജ്ജീവമായി ഇരുന്നാല്‍ നാശമാകും ഫലം. നമ്മുടെ നാട്, ധര്‍മ്മം, കുലം എല്ലാം മുടിയും. ഭീഷണി, പണം, മദ്യം തുടങ്ങി എന്തും വാഗ്ദാനം ചെയ്യപ്പെടാം. കാരണം ഈ നാടിനെ സ്വന്തമാക്കാന്‍, നമ്മെ ആട്ടിയോടിക്കാന്‍ അവര്‍ അത്ര മാത്രം ആഗ്രഹിക്കുന്നു. അതുകൊണ്ട് കുലം സംരക്ഷിക്കാന്‍ ‘ ഗുളികന്‍ ‘ ആവുക. ഇല്ലെങ്കില്‍ മണ്ണും മാനവും ഉപേക്ഷിച്ച് വിധവകളെ പുതിയ അവകാശികള്‍ക്ക് കൈമാറി നാട് വിട്ട് ഓടി പോകാന്‍ തയ്യാറാവുക. മറക്കാത്ത, പൊറുക്കാത്ത, പിതാമഹന്മാരുടെ ഊര്‍ജ്ജം ആവാഹിച്ച് കുലം സംരക്ഷിക്കാന്‍ പോരാട്ടത്തിന് ഇറങ്ങുന്ന ‘ ഗുളികന്‍ ‘ ആവാന്‍ കഴിയട്ടെ’.

സല്യൂട്ട് ഋഷഭ് ഷെട്ടി.
ഈ മണ്ണിന്റെ മക്കള്‍ ആട്ടിന്‍കുട്ടികള്‍ അല്ല സിംഹക്കുട്ടികള്‍ ആണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിന്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button