Latest NewsKeralaIndia

ഷാരോണിന്റെ അവസാന സമയത്ത് ഒരു തുള്ളി വെള്ളം ഇറക്കാനാവാത്ത അതേ അവസ്ഥയിൽ ഗ്രീഷ്മയും! തൊണ്ടയും അന്നനാളവും പൊള്ളിയടർന്നു

തിരുവനന്തപുരം: കാമുകൻ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ ​ഗ്രീഷ്മക്ക് ഇപ്പോൾ വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. ടോയ്︋ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും യുവതിക്ക് ഗുരുതരമായ പൊള്ളലേൽക്കുകയായിരുന്നു. നിലവിൽ ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ഗ്രീഷ്മയ്ക്ക് സാധിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ ഗ്ളൂക്കോസും മരുന്നുകളും നൽകിക്കൊണ്ടിരിക്കുകയാണ്.

മരിച്ച ഷാരോണും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയതും മരണപ്പെട്ടതും. ഷാരോൺ മരിക്കുന്നതു വരെ ഒരു തുള്ളി വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്യുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാർ അതിനു തയ്യാറായില്ല. നിലവിൽ ഐസിയുവിൽ വനിത പൊലീസുകാരുടെ കാവലിലാണ് ഗ്രീഷ്മയുള്ളത്. പ്രതിയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ച വിലയിരുത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകൾ.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ കേസിലെ തെളിവെടുപ്പ് ഉൾപ്പെടെ നീളുകയാണ്. നേരത്തെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും വീട്ടിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ഗ്രീഷ്മ കഷായത്തിൽ കലർത്തിയ വിഷത്തിന്റെ കുപ്പി തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button