Latest NewsNewsBusiness

രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്, ഒക്ടോബറിൽ നടന്നത് കോടികളുടെ ഇടപാടുകൾ

ഉത്സവ സീസണിൽ വിൽപ്പന കൂടിയതോടെയാണ് യുപിഐ ഇടപാടുകളും റെക്കോർഡ് നേട്ടം കൈവരിച്ചത്

രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാടുകൾ കുതിച്ചുയർന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ 730 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അതേസമയം, ഒക്ടോബറിലെ ഇടപാട് തുക 12.11 ലക്ഷം കോടി രൂപയാണ്. യുപിഐ സേവനം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. 2016 ലാണ് രാജ്യത്ത് ആദ്യമായി യുപിഐ സേവനം ആരംഭിച്ചത്.

ഉത്സവ സീസണിൽ വിൽപ്പന കൂടിയതോടെയാണ് യുപിഐ ഇടപാടുകളും റെക്കോർഡ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇടപാടുകളുടെ എണ്ണം 73 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്. നിലവിൽ, ചെറിയ തുക മുതൽ വലിയ തുക വരെ യുപിഐ വഴി കൈമാറുന്ന പ്രവണത ഉണ്ടായിട്ടുണ്ട്. ഇത് ഇടപാടുകൾ കുത്തനെ കൂടാൻ കാരണമായി. കടകളിൽ ഏത് പ്ലാറ്റ്ഫോം ഉപയോഗിച്ചും ഇടപാടുകൾ നടത്താവുന്ന തരത്തിൽ ക്യുആർ കോഡുകൾ വച്ചത് ഇടപാട് എളുപ്പമാക്കിയിട്ടുണ്ട്.

Also Read: പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

യുപിഐ ഇടപാടുകൾ മുന്നേറ്റം കൈവരിച്ചതോടെ നിരവധി ബാങ്കുകൾ യുപിഎൽ സേവനം നൽകുന്നുണ്ട്. 2021 ഓഗസ്റ്റിൽ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്ഫോമുകളിലൂടെ സേവനം നൽകിയിരുന്നതെങ്കിൽ 2022 ഓഗസ്റ്റിൽ 338 ബാങ്കുകളാണ് യുപിഐ സേവനം വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button