ThiruvananthapuramKeralaNattuvarthaLatest NewsNews

‘ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും ഒരുപോലെ, അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നു, കൈരളിയും മീഡിയവണും മാപ്പ് പറയണം’

തിരുവനന്തപുരം: സിപിഎമ്മിനും കൈരളി, മീഡിയവൺ മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും ഒരുപോലെയാണെന്നും അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍ തന്നെ ലക്ഷ്യം വെയ്ക്കുകയാണെന്നും ഷാബാനു കേസിന്റെ കാലം മുതല്‍ മീഡിയവണിന് തനിക്കെതിരെ മുന്‍വിധിയാണെന്നും ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ വാക്കുകൾ ഇങ്ങനെ;

‘ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗദൂദിയെ വായിച്ചിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമിയും മീഡിയവണും തമ്മില്‍ വ്യത്യാസമില്ല. ജമാഅത്തെ ഇസ്ലാമി നിരോധിച്ചോ ഇല്ലയോ എന്നത് വിഷയമല്ല. പക്ഷേ മൗദൂദിയെ കുറിച്ച് താന്‍ കൃത്യമായി വായിച്ചിട്ടുണ്ട്. ലോകത്തെ നിരവധിയിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മൗദൂദിയെയാണ് പണ്ഡിതന്മാര്‍ കുറ്റക്കാരനായി കണക്കാക്കുന്നത്.

ഡാമില്‍ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി ഓട്ടോയില്‍ ഇരുത്തി: വീണ്ടും ചാടി മരിച്ചു, സംഭവം മൂന്നാറിൽ

കൈരളിയും മീഡിയ വണ്ണും തന്നോട് മാപ്പ് പറയണം അല്ലാത്തപക്ഷം അടുത്ത് വരാന്‍ അനുവദിക്കില്ല. എന്നെ ലക്ഷ്യം വച്ചുള്ള ഇവരുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളേറെയായി. എന്റെ ട്വീറ്റില്‍ വിമര്‍ശനം എന്ന വാക്കില്ലായിരുന്നു. പക്ഷേ അവര്‍ അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്ഭവന്‍ പിആര്‍ഒ ഇരു മാധ്യമങ്ങളെയും ഇക്കാര്യം അറിയിച്ചതാണ്.

അത് മാറ്റാമെന്ന് ഇരു മാധ്യമങ്ങളും ഉറപ്പ് നല്‍കിയെങ്കിലും അവരത് മാറ്റിയില്ല. കൈരളി പോലുള്ള കേഡര്‍ മീഡിയയോട് സംസാരിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. അവര്‍ക്ക് നിരവധി മുന്‍വിധികളുണ്ട്. കൈരളിയും മീഡിയവണും എന്നെ കരിവാരിത്തേക്കാനാണ് ശ്രമിക്കുന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button