KeralaLatest NewsNews

‘ഗ്രീഷ്മയുടെ ഫോട്ടോകൾ കണ്ടപ്പോൾ ഇത് കുറെ കണ്ടതാണെന്ന് അച്ഛൻ, അവർക്ക് പോലീസുമായി ബന്ധം’: തുറന്നു പറഞ്ഞ് ആദ്യ കാമുകൻ

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ മുൻകാമുകൻ. കൂട്ടിലിട്ട കിളിയെ പോലെയായിരുന്നു ഗ്രീഷ്മയെ വീട്ടുകാർ വളർത്തിയതെന്നും, അതിനാൽ തന്നെ ബന്ധങ്ങളിൽ വിശ്വാസം വെച്ചുപുലർത്താൻ ഗ്രീഷ്മ ശ്രമിച്ചില്ലെന്നും ഇയാൾ പറയുന്നു. മലയാളി വാർത്തയോടായിരുന്നു യുവാവിന്റെ പ്രതികരണം. ഗ്രീഷ്മ ഗർഭിണിയായിരുന്നുവെന്നും അബോർഷൻ ചെയ്യാൻ തന്റെ സ്ഥലം വിറ്റുവെന്നുമുള്ള പ്രചാരണം യുവാവ് തള്ളിക്കളയുന്നുമുണ്ട്.

വസ്തു വിട്ടത് തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നുവെന്നും, തങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും യുവാവ് പറയുന്നു. ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചപ്പോൾ സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്. എന്നാൽ, സ്നേഹിച്ച പെണ്ണിനെ സുഹൃത്തായി കാണാൻ സാധിക്കില്ലെന്ന് പറഞ്ഞ് യുവാവ് പിന്മാറുകയായിരുന്നു.

ഗ്രീഷ്മയുമായുള്ള ബന്ധത്തെ കുറിച്ച് യുവാവ് പറയുന്നതിങ്ങനെ:

ഗ്രീഷ്മ ഐ.എ.എസ് കോച്ചിങ്ങിന് പോയിരുന്നപ്പോൾ അവളെ കൂട്ടിക്കൊണ്ട് വന്നിരുന്നത് ഞാനായിരുന്നു. ബന്ധം ആദ്യം വീട്ടിൽ അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ വീട് വിട്ടിറങ്ങുകയാണെന്ന് പറഞ്ഞ് ഗ്രീഷ്മ എന്നെ വിളിച്ചു. അവനെ അവളെ വിളിച്ചിറക്കാൻ ചെന്നെങ്കിലും അവൾ വന്നില്ല. എന്നെ അവളുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തി. ഗ്രീഷ്മയുടെ അമ്മാവന് പോലീസുമായി ബന്ധമുണ്ടായിരുന്നു. ഗ്രീഷ്മയുടെ അച്ഛന് അവളുടെ ഫോട്ടോസ് അയച്ച് കൊടുത്തെങ്കിലും ഇതിലും വലുത് കണ്ടിട്ടുണ്ടെന്ന ഭാവമായിരുന്നു അയാൾക്ക്.

ഗ്രീഷ്മ ഒരിക്കൽ മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ച് വഴക്കായി, അങ്ങനെ പിരിഞ്ഞു. ഗ്രീഷ്മ വേറെ ലെവലായി എന്ന് സുഹൃത്തുക്കൾ പറയുമ്പോഴും അവളുടെ ‘നല്ല ഭാവി’ ആയിരുന്നു ഞാനും ആഗ്രഹിച്ചിരുന്നത്. എന്നോട് ചെയ്തതിന് അവൾ അനുഭവിക്കുകയാണ് എന്ന ചിന്ത അല്ല എനിക്കുള്ളത്. ആത്മാർത്ഥമായി പ്രണയിച്ച ഒരാളെ കുറിച്ച് അങ്ങനെ കേൾക്കുന്നത് ചിന്തിക്കാൻ കഴിയില്ല. ഷാരോണിന്റെ വിധിയിൽ ദുഖമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button