Latest NewsNewsInternational

ഓര്‍ മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് സൂചന

ഈ മത്സ്യത്തെ കരയില്‍ കണ്ടാല്‍ ഭൂകമ്പം വരാന്‍ പോകുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്

ചിലി: ലോകാവസാനദിന മത്സ്യം എന്ന് വിളിക്കുന്ന ഓര്‍മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി.പതിനഞ്ചടി നീളമുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത്. ചിലിയിലാണ് സംഭവം.

Read Also: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

കടലില്‍ ഏകദേശം 1640 അടിയോളം താഴെ വസിക്കുന്നവയാണ് ഓര്‍ മത്സ്യങ്ങള്‍ . ഇവ തീരത്ത് അടിയുന്നത് വരാനിരിക്കുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

ചിലിയിലെ ഡെസേര്‍ട്ടോര്‍സ് ദ്വീപുകളിലെ ഇസ്ല ടാല്‍കാന്‍ തീരത്താണ് സഞ്ചാരികള്‍ ഈ മത്സ്യത്തെ കണ്ടെത്തിയത്. മത്സ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ഈ മത്സ്യത്തെ കരയില്‍ കണ്ടാല്‍ ഭൂകമ്പം വരാന്‍ പോകുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.

എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. സാധാരണയായി 50 അടിയിലധികം നീളമുണ്ടാകും ഈ മത്സ്യത്തിന്.

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന കൂറ്റന്‍ മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍. ജാപ്പനീസ് നാടോടിക്കഥകളില്‍, ഈ മത്സ്യത്തെ കടല്‍ ദൈവത്തിന്റെ കൊട്ടാരത്തില്‍ നിന്നുള്ള സന്ദേശവാഹകന്‍ എന്നാണ് അറിയപ്പെടുന്നത് .പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലില്‍ ജീവിക്കുന്ന ജപ്പാന്‍കാര്‍ക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നല്‍കുന്നത്.

ഭൂമിയിലെ നേരിയ ചലനങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിവുള്ള ജീവികളാണിവ. ഈ ഭീമാകാരമായ മത്സ്യങ്ങള്‍ക്ക് അന്ത്യദിന സംഭവങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന വിശ്വാസം 2011-ല്‍ ശക്തമായി. ആ വര്‍ഷം മാര്‍ച്ചില്‍, തോഹോകുവില്‍ ഭൂകമ്പവും സുനാമിയും 19,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ഫുകുഷിമ ദായിച്ചി ആണവനിലയത്തില്‍ അപകടം ഉണ്ടാവുകയും ചെയ്തു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button