AlappuzhaLatest NewsKeralaNattuvarthaNews

പൊലീസ് ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യാശ്രമം : യുവാവ് ആശുപത്രിയിൽ

കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ വിമല്‍ (40) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്

ചേര്‍ത്തല: പൊലീസ് ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ വിമല്‍ (40) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ ഇപ്പോൾ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അടുത്ത പുരയിടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വേലിപ്പത്തല്‍ വെട്ടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് അയല്‍വാസി ഒരാഴ്ച മുന്‍പ് പട്ടണക്കാട് പൊലീസില്‍ പരാതി കൊടുത്തിരുന്നു. തുടർന്ന്, വിമലിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും സംസാരിക്കുന്നതിനിടെ ചുഴലിയുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തുറവൂര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Read Also : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ

ഇന്നലെ വീണ്ടും വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിമലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടര്‍ന്ന് ഇയാള്‍ കൈഞരമ്പ് മുറിക്കുകയും ഗുളികകള്‍ കഴിക്കുകയുമായിരുന്നു. ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button