USALatest NewsNewsInternational

‘ഞാനൊരു പെണ്‍കുട്ടിയെ കൊന്നു’: ഇനി എന്തു ചെയ്യണമെന്ന് വീഡിയോ ചാറ്റില്‍ ചോദിച്ച് പതിനാറുകാരൻ

ബെന്‍സലെം: പതിമൂന്ന് വയസുകാരിയായ പെൺകുട്ടിയെ വെടിവെച്ചു കൊന്ന് പതിനാറുകാരൻ. കൊലപാതകത്തിന് ശേഷം ജോഷ്വാ ആഷ് കൂപ്പര്‍ എന്ന പതിനാറുകാരൻ ഇന്‍സ്റ്റഗ്രാമിൽ നടത്തിയ വീഡിയോ ചാറ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ തന്റെ മകളോട് ഒരു സുഹൃത്ത് പറഞ്ഞ കാര്യം അമേരിക്കയിലെ ബെന്‍സലെം പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു.

താന്‍ ഒരു പെണ്‍കുട്ടിയെ കൊന്നുവെന്നും ആ മൃതദേഹം ഇനി എന്ത് ചെയ്യണമെന്നുമാണ് അവന്‍ വീഡിയോ ചാറ്റില്‍ തന്റെ മകളോട് പറഞ്ഞതെന്ന് അവര്‍ പോലീസിനെ അറിയിച്ചു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ ശരീരം വീഡിയോ കോളില്‍ ജോഷ്വാ കാണിച്ചു കൊടുത്തതായും അവര്‍ പോലീസിനെ അറിയിച്ചു.

ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ച് കവര്‍ച്ചാ സംഘം: പരാതിയുമായി മൊബൈല്‍ കമ്പനി

ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പോലീസ് പട്ടണത്തില്‍ തന്നെയുള്ള മൊബൈല്‍ ഹോം പാര്‍ക്കിലാണ് പതിനാറുകാരൻ ഉള്ളതെന്ന് കണ്ടെത്തി. വീടായി മാറ്റിയ ഒരു ട്രെയിലറിനകത്തായിരുന്നു ജോഷ്വായുടെ താമസം. പോലീസ് അവിടെ എത്തിയതും അവന്‍ രക്ഷപ്പെട്ടു. പോലീസ് വീടിനകത്തു നടത്തിയ പരിശോധനയില്‍ പതിമൂന്ന് വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തി. നെഞ്ചില്‍ വെടിയേറ്റായിരുന്നു പെൺകുട്ടി മരിച്ചതെന്നും പോലീസ് തിരിച്ചറിഞ്ഞു.

പോലീസ് സമീപ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിനിടെ കൗമാരക്കാരനെ പിടികൂടി. പരിചയമുള്ള ഒരു പെണ്‍കുട്ടിയെ കൊലചെയ്തതായും അബദ്ധത്തില്‍ വെടിപൊട്ടിയാണ് പെൺകുട്ടി മരിച്ചതെന്നും പതിനാറുകാരൻ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമത്തി പോലീസ് ജോഷ്വായെ അറസ്റ്റ് ചെയ്തു.

ജാക്ക് റസ്സൽ ടെറിയർ: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ കേരള പോലീസിന്റെ K9 സ്‌ക്വാഡിലേക്ക്

പരിചയമുള്ള ഒരു പെണ്‍കുട്ടി തന്നെ കാണാന്‍ രാവിലെ വീട്ടില്‍ വന്നിരുന്നതായും . തങ്ങളിരുവരും ഉച്ചവരെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ജോഷ്വാ പോലീസിനോട് പറഞ്ഞു. അതിനിടെ പിതാവ് ഷെല്‍ഫില്‍ സൂക്ഷിച്ച തോക്ക് വൃത്തിയാക്കാന്‍ എടുത്തപ്പോൾ അബദ്ധത്തില്‍ വെടിയേറ്റ് പെൺകുട്ടി മരിക്കുകയായിരുന്നുവെന്നും ജോഷ്വാ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി ആരെന്നോ അവള്‍ എങ്ങനെയാണ് അവിടെ എത്തിയതെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

കൊലപാതകം നടത്തിയ ശേഷം ജോഷ്വാ കുളിമുറിയും വീട്ടിലെ മറ്റിടങ്ങളും വൃത്തിയാക്കിയതായും മൃതദേഹം എങ്ങനെ, എവിടെ കളയണം എന്ന് അറിയാത്തതിനാലാണ്, ജോഷ്വാ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button