KeralaLatest News

ആറ്റിങ്ങലിൽ നഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി എസ് ഷൈജുവിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016 ജനുവരിയിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്ത് വച്ച് പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷൈജു.

2016 ജനുവരിയിൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രി ജീവനക്കാരി പാലാംകോണം സൂര്യ ഭവനിൽ സൂര്യ എസ്. നായരെ (26) ആറ്റിങ്ങലിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. സൂര്യയുമായി സൗഹൃദമുണ്ടായിരുന്ന പ്രതി താനുമായുള്ള വിവാഹത്തിന് സമ്മാതിക്കാത്തതു മൂലമാണ് സൂര്യയെ കൊലപ്പെടുത്തിയത്. ഈ കേസിൻ്റെ വിചാരണ നടന്നുവരികയായിരുന്നു. അതിനിടയിലാണ് പ്രതി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ചത്.

നേരത്തെ പ്രതി വാഹനാപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെമുതൽ പ്രതിക്ക് സൂര്യയെ പരിചയമുണ്ട്. പ്രതിയുടെ അമ്മ ആദ്യം വിവാഹ ആലോചനയുമായി എത്തിയെങ്കിലും വീട്ടുകാർ എതിർത്തിരുന്നു. സൂര്യ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതി വീട്ടിൽ വിവാഹ ആലോചനയുമായി എത്തിയപ്പോഴും സൂര്യ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. വിദ്യാഭ്യാസ ലോൺ എടുത്ത് പഠിച്ചതിനാൽ ബാദ്ധ്യതകൾ തീരുന്നതുവരെ വിവാഹം വേണ്ടെന്നായിരുന്നു സൂര്യയുടെ തീരുമാനം. ഇതിനിടയിലായിരുന്നു പ്രതി സൂര്യയെ വെട്ടിക്കൊലപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button